KeralaLatestMalappuram

അസ്ഥികുടം ; മരിച്ചയാളെ തിരിച്ചറിഞ്ഞു

“Manju”

പൊന്നാനി: ഭാരതപുഴയിലെ ചമ്രവട്ടം പാലത്തിന് സമീപം അസ്ഥികുടം കണ്ടെത്തിയ സംഭവത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. മൂന്ന് വര്‍ഷം മുമ്ബ് മരിച്ച എടപാള്‍ പൊല്‍പ്പാക്കര സ്വദേശി തുപ്രന്റേതാണ് അവശിഷ്ടമെന്ന് തിരിച്ചറിഞ്ഞു. തുടയെല്ലിലെ സ്റ്റീല്‍ എടപാള്‍ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ വെച്ചതാണെന്ന് പരിശോധനയില്‍ വ്യക്തമായപ്പോഴാണ് ആരുടേതാണ് അസ്ഥികുടം എന്ന് തിരിച്ചറിഞ്ഞത്.

തുപ്രന്‍ മരിച്ചതിന് ശേഷം വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിച്ചത്. പിന്നീട് സ്ഥലം ഭാഗം വെച്ചപ്പോള്‍ അടക്കം ചെയ്ത ഭാഗത്ത് വീടിന് കുഴിയെടുത്തു. അപ്പോള്‍ ലഭിച്ച അസ്ഥികള്‍ ഫെബ്രുവരി രണ്ടിന് തിരുനാവായയിലും ചമ്രവട്ടത്തുമായി ഉപേക്ഷിക്കുകയായിരുന്നു. ഇവയാണ് ഇപ്പോള്‍ തീരത്തടിഞ്ഞ്
നാട്ടുക്കാരെയും പൊലീസിനെയും കുഴക്കിയത്. വീണ് പരിക്കേറ്റതിന് ശേഷമാണ് തുപ്രന് തുടയെല്ലില്‍ സ്റ്റീല്‍ ഘടിപ്പിച്ചതെന്ന് പൊന്നാനി സി ഐ മഞ്ജിത് ലാല്‍ പറഞ്ഞു.

കഴിഞ്ഞദിവസം ഉച്ചയോടെയാണ് ഭാരതപ്പുഴയില്‍ നരിപ്പറമ്പില്‍ ചമ്രവട്ടം പാലത്തിനു താഴെയുള്ള കലുങ്കിന് സമീപത്തുനിന്നും മനുഷ്യമൃതദേഹത്തിന്റെ എല്ലുകള്‍ കണ്ടെത്തിയത്. കലുങ്കിനോടുചേര്‍ന്ന് പായലും ചെളിയും കെട്ടിക്കിടക്കുന്ന ഭാഗത്ത് അടിഞ്ഞ നിലയിലാണ് എല്ലുകള്‍ കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് പൊന്നാനി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.

Related Articles

Back to top button