KeralaLatestThiruvananthapuram

സംസ്ഥാനത്തെ 43 ശതമാനം എ ടി എമ്മുകളിലും ശുചീകരണ സംവിധാനമില്ലെന്ന് സര്‍വ്വേ; കോവിഡ് വ്യാപനത്തിന് ഇടയാക്കുമോ എന്ന് ആശങ്ക

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 43 ശതമാനം എടിഎമ്മുകളിലും ശുചീകരണ സംവിധാനമില്ലെന്ന് സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക്‌സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സ്റ്റഡീസ് നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തി. സംസ്ഥാനത്തെ 276 എടിഎമ്മുകളില്‍ ജൂലായി 24 മുതല്‍ 27 വരെയാണ് സര്‍വ്വേ നടത്തിയത്. കോവിഡ് സമ്പര്‍ക്കവ്യാപനത്തെ തുടര്‍ന്നാണ് ഇത്തരത്തിലൊരു സര്‍വ്വേ നടത്തിയത്.

ഭൂരിപക്ഷം എടിഎമ്മുകള്‍ വൃത്തിഹീനവും ഹാന്‍ഡ് സാനിറ്റൈസര്‍ കുപ്പികള്‍ കാലിയാണെന്നും സര്‍വ്വേയില്‍ ചൂണ്ടിക്കാട്ടുന്നു. ചിലയിടങ്ങളില്‍ ചെറിയ കുപ്പികളാണുള്ളത്. ഇവ വ്യക്തമായി കാണത്തക്ക രീതിയിലല്ല വച്ചിരിക്കുന്നത്. കൃത്യമായ ശുചീകരണ സംവിധാനമില്ലാത്ത കോവിഡ് വ്യാപന സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഓരോ ഇടപാടിന് ശേഷവും കൈ വൃത്തിയാക്കണമെന്നുള്ള നോട്ടീസ് 40 % .ടി.എമ്മുകളില്‍ മാത്രമാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. അതില്‍ തന്നെ മൂന്നിലൊന്നിടത്താണ് നിര്‍ദ്ദേശം മലയാളത്തില്‍ എഴുതിയിരിക്കുന്നത്. അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ എ.ടി.എമ്മുകളില്‍ കന്നടയിലോ തമിഴിലോ നോട്ടീസ് പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നും കണ്ടെത്തി. കേരളത്തിലെ മൂന്നിലൊന്ന് എടിഎമ്മുകളും എസ്.ബി.ഐയുടേതാണ്. ‍ പകുതിയില്‍ താഴെ എ.ടി.എമ്മുകളിലാണ് സാനിറ്റൈസര്‍ ഇവര്‍ ‍വെച്ചിരിക്കുന്നത്. കേരളത്തിലുള്ള മറ്റ് സ്വകാര്യ ബാങ്കുകളുടെ 70 ശതമാനം എടിഎമ്മുകളിലും ശുചീകരണ സംവിധാനമുണ്ട്. സ്വകാര്യ, പൊതുമേഖലാ ബാങ്കുകളുടെ എ.ടി.എമ്മുകളുടെ പകുതി കൗണ്ടറുകളില്‍ മാത്രമേ ഹാന്‍ഡ് സാനിറ്റൈസര്‍ ഉള്ളൂ.

ബാങ്കുകളുടെ ബ്രാഞ്ചുകളോട് ചേര്‍ന്ന എ.ടി.എമ്മുകളിലാണ് സാനിറ്റൈസര്‍ എപ്പോഴും ഉള്ളത്. ഇത്തരത്തിലുള്ള മൂന്നില്‍ രണ്ട് എ.ടി.എമ്മുകളിലും ശുചീകരണ സംവിധാനമുണ്ട്. എന്നാല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലുള്ള എ.ടി.എമ്മുകള്‍ പരിശോധിച്ചപ്പോള്‍ 38 % കൗണ്ടറുകളിലേ ഈ സംവിധാനമുള്ളൂ. പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി മേഖലകളിലെ എ.ടി.എമ്മുകളില്‍ ശുചീകരണ സംവിധാനം വളരെ മോശമാണെന്നും സര്‍വ്വേ‍ പറയുന്നു. കോര്‍പ്പറേഷന്‍ പരിധികളിലെ 70 % .ടി.എമ്മുകളിലും സാനിറ്റൈസര്‍‍ ഉണ്ടെന്നും പഞ്ചായത്ത് , മുന്‍സിപ്പാലിറ്റി മേഖലകളില്‍ ഇത് 55 ശതമാനവും 52 ശതമാനവും മാത്രമാണ് സാനിട്ടൈസര്‍ ഉപയോഗിക്കുന്നത് സര്‍‍വ്വേ‍ പറയുന്നു.

Related Articles

Back to top button