KeralaLatest

ഉന്നതവിദ്യാഭ്യാസം: കാലിക്കറ്റ്‌ എന്‍.ഐ.ടിക്ക് രാജ്യത്തെ മൂന്നാം റാങ്ക്

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി: പഠന, ഗവേഷണ നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം തയാറാക്കിയ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗ് പട്ടികയില്‍ ആര്‍ക്കിടെക്‌ചര്‍ വിഭാഗത്തില്‍ മൂന്നാം റാങ്കു നേടി കാലിക്കറ്റ് എന്‍.ഐ.ടി കേരളത്തിന്റെ അഭിമാനമായി. സമഗ്ര മികവിലും എന്‍ജിനിയറിംഗിലും മദ്രാസ് ഐ.ഐ.ടി ഒന്നാമതായി. സര്‍വ്വകലാശാലാ വിഭാഗത്തില്‍ ബംഗളൂര്‍ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഒഫ് സയന്‍സിനും, മാനേജ്മെന്റ് വിഭാഗത്തില്‍ ഐ.ഐ.എം അഹമ്മദാബാദിനുമാണ് ഒന്നാം റാങ്ക്. ഖരഗ്‌പൂര്‍ , റൂര്‍ക്കി ഐ.ഐ.ടികള്‍ക്ക് പിന്നിലായാണ് ആര്‍ക്കിടെക്‌ചറില്‍ കാലിക്കറ്റ് എന്‍.ഐ.ടി (പഴയ ആര്‍.ഇ.സി) മൂന്നാം സ്ഥാനത്തെത്തിയത്. മാനേജ്‌മെന്റ് വിഭാഗത്തില്‍ കോഴിക്കോട് ഐ. ഐ.എമ്മിന് ആറാം റാങ്ക് ലഭിച്ചതാണ് കേരളത്തിന്റെ മറ്റൊരു നേട്ടം. കോയമ്പത്തൂരിലെ അമൃത വിശ്വ വിദ്യാപീഠം സര്‍വകലാശാലാ വിഭാഗത്തില്‍ നാലാം റാങ്കു നേടി. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേശ് പൊക്രിയാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഇന്ത്യാ റാങ്കിംഗ് ഇന്നലെ പുറത്തിറക്കിയത്. കേരള സര്‍വകലാശാലയ്ക്ക് സംസ്ഥാനത്ത് ഒന്നാം സ്ഥാനം *രാജ്യത്തെ 23-ാം റാങ്ക്

തിരുവനന്തപുരം കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുളള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് റാങ്കിംഗ് ഫ്രെയിം വര്‍ക്കിന്റെ റാങ്കിംഗില്‍ കേരള സര്‍വകലാശാല സംസ്ഥാനത്ത് ഒന്നാം സ്ഥാനം നിലനിറുത്തി. ദേശീയതലത്തില്‍ 23-ാം സ്ഥാനവും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 42 –ാം സ്ഥാനവുമുണ്ട്. അദ്ധ്യാപന, പഠന വിഭാഗത്തില്‍ നൂറില്‍ 73.76 സ്കോര്‍. വിദ്യാര്‍ത്ഥികളില്‍ ബിരുദം നേടുന്നവരുടെ ശരാശരി 86 ആണ്.
കേരളയുടെ പഠനവകുപ്പുകളുടെ കഴിഞ്ഞ അക്കാഡമിക് വര്‍ഷത്തെ ഗവേഷണ പ്രോജക്ടുകള്‍ റാങ്കിംഗ് നിലനിറുത്താന്‍ സഹായകമായി. അദ്ധ്യാപനരംഗത്തെ പരിഷ്‌കാരങ്ങള്‍, ഓണ്‍ലൈന്‍ പഠനത്തിന് തനതായി വികസിപ്പിച്ച സാങ്കേതിക വിദ്യ, കാര്യവട്ടത്തെ അത്യാധുനിക ഐ.ടി ഉപകരണങ്ങള്‍ എന്നിവ അക്കാഡമിക്
രംഗത്തെ കാര്യശേഷി പ്രകടമാക്കുന്നവയാണ്. അഫിലിയേറ്റഡ് കോളേജുകള്‍ക്ക് പുറമെ സര്‍വകലാശാല നേരിട്ട് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും ചെലവ് കുറഞ്ഞ ഉന്നത വിദ്യാഭ്യാസം സാദ്ധ്യമാക്കുന്നു. കായിക മേഖലയിലെ മികച്ച പ്രകടനങ്ങളും പരിഗണിച്ചു.
എന്നാല്‍ ,അദ്ധ്യാപക ഒഴിവുകളില്‍ യഥാസമയം നിയമനം നടത്തിയിരുന്നെങ്കില്‍ കേരളയുടെ റാങ്കിംഗ് ഇതിലും മെച്ചപ്പെടുത്താനാവുമായിരുന്നു. 49 അദ്ധ്യാപക തസ്തികകള്‍ ഇക്കൊല്ലം നികത്തിയത് റാങ്കിംഗിന് പരിഗണിച്ചിട്ടില്ല.

Related Articles

Back to top button