InternationalLatest

അധികാരം പിടിച്ചുവാങ്ങി ടുണീഷ്യന്‍ പ്രസിഡന്റ്

“Manju”

ടൂണിസ്: ടുണീഷ്യയുടെ ഭരണം കൈപ്പിടിയില്‍ ഒതുക്കാന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ പ്രസിഡന്റ് ഖൈസ് സഈദ്. പാര്‍ലമെന്റ് പിരിച്ചു വിട്ട ഖൈസ് പ്രധാനമന്ത്രിയേയും പുറത്താക്കി. ജുഡിഷ്യല്‍ അധികാരങ്ങളും തന്റേത് മാത്രമാക്കി ഉത്തരവിറക്കി.തന്നെ എതിര്‍ക്കാന്‍ സാദ്ധ്യതയുളള മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കൂട്ടമായി പുറത്താക്കി.
ഏകാധിപത്യം നടപ്പാക്കാനുള്ള ഖൈസിന്റെ ശ്രമങ്ങള്‍ക്കെതിരെ ഭരണകക്ഷിയായ അന്നഹ്ദ ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും പഴുതുകള്‍ എല്ലാം അടച്ചാണ് ഖൈസ് അധികാരം ഉറപ്പിച്ചിരിക്കുന്നത്. അതേസമയം, ഒരു മാസത്തേക്ക് പാര്‍ലമെന്റ് പിരിച്ചുവിട്ടെന്ന് ഉത്തരവിറക്കിയ നടപടിക്ക് ഭരണഘടനയുടെ അംഗീകാരം നേടിയെടുക്കാനാവില്ല.
2010 അവസാനം സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ പതിറ്റാണ്ടുകള്‍ നീണ്ട എകാധിപത്യത്തിനെതിരെ പ്രക്ഷോഭം നടത്തി. അലി അധികാരത്തില്‍ നിന്നിറങ്ങിയെങ്കിലും കടുത്ത സാമ്പത്തിക തകര്‍ച്ചയും രാഷ്ട്രീയ അനിശ്ചിതത്വവും ടുണീഷ്യ അനുഭവിച്ചു. കൊവിഡ് മഹാമാരി ടുണീഷ്യയെ കൂടുതല്‍ പ്രതിരോധത്തിലാക്കി. സര്‍ക്കാരിനെതിരെ ജനം തെരുവിലിറങ്ങിയത് അവസരമായി കണ്ട ഖൈസിനെ പ്രഖ്യാപിച്ചതിനെതിരെയും അനുകൂലിച്ചും രാജ്യത്ത് വാദമുഖങ്ങള്‍ ശക്തമാണ്.

Related Articles

Back to top button