KeralaKottayamLatest

പൂര്‍ണ ഗര്‍ഭിണികള്‍ക്കും ചികിത്സ നിഷേധിച്ചു

“Manju”

ശ്രീജ.എസ്

 

കോട്ടയം: ലോകത്തെ മുഴുവന്‍ കാര്‍ന്നുതിന്നുന്ന ഈ കോവിഡ് കാലത്തും മനുഷ്യത്വം കൈവെടിഞ്ഞ് കോട്ടയത്തെ ചില സ്വകാര്യ ആശുപത്രികള്‍. പൂര്‍ണ ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്നതായാണ് പരാതി. കോട്ടയത്തെ അരവിന്ദ ആശുപത്രിയില്‍ ചികിത്സ തേടിയ രോഗികള്‍ക്കാണ് മറ്റ് ആശുപത്രികളില്‍ ചികിത്സ നിഷേധിക്കുന്നത്. ഒമ്പത് മാസം ഗര്‍ഭിണിയായ യുവതിയോടാണ് ചില സ്വകാര്യ ആശുപത്രികള്‍ ഇത്തരത്തില്‍ മോശമായി പെരുമാറിയത്. യുവതി ഒരു ദിവസം അരവിന്ദ ആശുപത്രിയില്‍ ചെക്കപ്പിന് പോയി ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ചികിത്സ നിഷേധിച്ചത്.

സംഭവത്തെ തുടര്‍ന്ന് യുവതി മാനസികമായി തളര്‍ന്നതായും മാതാപിതാക്കള്‍ പറഞ്ഞു. നിലവില്‍ യുവതിയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്കെത്തുന്നവരോട് കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് പോലും ആവശ്യപ്പെടുന്നതായി രോഗികള്‍ പരാതിപ്പെടുന്നുണ്ട്.

Related Articles

Back to top button