IndiaKeralaLatest

പുലിപ്പേടിയില്‍ പുളിമാത്ത്

“Manju”

കിളിമാനൂര്‍: പുലിയോട് സാദൃശ്യമുള്ള ജീവിയെ കഴിഞ്ഞ ദിവസങ്ങളില്‍ കിളിമാനൂരിലെ പുല്ലയില്‍ കണിച്ചോട് പ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ കണ്ടതിന് പിന്നാലെ വെള്ളിയാഴ്ച പകലും വാമനപുരം നദീതീരത്ത് കണ്ടതായി പ്രദേശവാസികള്‍ പറയുന്നു. വാമനപുരം നദിയിലെ വള്ളം കടത്തുകാരന്‍ പുലി നീന്തി മറുകര കടക്കുന്നത് കണ്ടുവത്രെ.

പുളിമാത്ത് പഞ്ചായത്തിലെ പറക്കോട് കോളനിയിലാണ് പുലിയോട് സാമ്യമുള്ള ജീവിയെ ആദ്യം കണ്ടത്. ജീവിയെ കണ്ടതായി വാര്‍ത്ത പ്രചരിക്കുന്നതിനിടെ പിന്നാലെ പുളിമാത്ത് പഞ്ചായത്തിലെ ചെറുക്കാരം പാലത്തിന് സമീപം, കൊടുവഴന്നൂര്‍ പന്തുവിള കാവസ്ഥലം കടവ്, വാമനപുരം പഞ്ചായത്തിലെ കണിച്ചോട് എന്നീ സ്ഥലങ്ങളിലും പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടതായി നാട്ടുകാര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇതോടെ പ്രദേശമാകെ ആശങ്കയിലാണ്.

വിവരമറിഞ്ഞ് നഗരൂര്‍, കിളിമാനൂര്‍ പൊലീസും പാലോട് റെയിഞ്ച് ഓഫിസര്‍ ആര്‍. അജിത് കുമാറിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും വെള്ളിയാഴ്ചയും സ്ഥലത്തെത്തി പരിശോധന നടത്തി.

കണിച്ചോട് ഭാഗത്ത് നിന്നും നദിക്ക് ഇക്കരെയുള്ള ഭാഗമാണ് പുളിമാത്ത് പഞ്ചായത്തിലെ കാവസ്ഥലം കടത്തുകടവ്. വെള്ളിയാഴ്ച ഉച്ചക്ക് 12 ഓടെ കാവസ്ഥലം കടവില്‍ കടത്ത് നടത്തിയിരുന്ന തോണിക്കാരന്‍ നദിയിലൂടെ വള്ളവുമായി വരുന്നതിനിടെ പുലിയോട് സാദൃശ്യമുള്ള ജീവിയെ മറുകരയില്‍ നദിതീരത്ത് നിന്ന് വെള്ളംകുടിക്കുന്നതായി കണ്ടത്. കുറച്ച്‌ സമയത്തിനകം ഈ ജീവി ഇവിടെ നീന്നും സമീപത്തെ തോടിന് സമീപത്തേക്ക് മറഞ്ഞതായി കടത്തുകാരന്‍ അറിയിച്ചു.

Related Articles

Back to top button