ശശീന്ദ്രദേവ് കെ
തമിഴ്നാട്ടിൽ നിന്ന് തിങ്കളാഴ്ച കേരള-തമിഴ്നാട് അതിർത്തിയായ കളിയിക്കാവിള വഴി ജില്ലയിലെത്തിയത് 24 പേർ.
സംസ്ഥാനത്തുനിന്നും ജില്ലയിൽ എത്തുന്നവരെ സ്വീകരിക്കുന്നതിനായി അതിർത്തിയിലെ ഇഞ്ചിവിളയിൽ സർക്കാർ നിർദേശിച്ച എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ പറഞ്ഞു. രോഗലക്ഷണം ഉള്ളവരെ ആംബുലൻസുകളിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഉള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി കാരക്കോണം മെഡിക്കൽ കോളേജിൽ പ്രത്യേക സൗകര്യം ഏർപ്പെടുത്തി.
രോഗലക്ഷണം ഇല്ലാത്തവരെ വീടുകളിലേക്ക് അയച്ച് 14 ദിവസത്തെ നിർബന്ധ ക്വാറന്റൈനിൽ പ്രവേശിപ്പിക്കും.