ഓപ്പറേഷന്‍ സമുദ്ര സേതുവിന്‍റെ ഭാഗമായുള്ള ആദ്യ കപ്പൽ നാളെ കൊച്ചി തുറമുഖത്തെത്തും . മാലദ്വീപില്‍ നിന്ന് വരുന്ന ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് ജലാശ്വ എന്ന യുദ്ധ കപ്പലില്‍ എഴുനൂറോളം പേരാണ് വരുന്നത്. ആദ്യ സംഘത്തിൽ 19 ഗര്‍ഭിണികളും 14 കുട്ടികളുമുണ്ട്. . തുറമുഖത്തെത്തുന്ന യാത്രക്കാരെ ചെറു സംഘങ്ങളാക്കിയാണ് വൈദ്യ പരിശോധനയും ഇമിഗ്രേഷന്‍ നടപടികളും പൂര്‍ത്തിയാക്കുക. അതിനുശേഷം ആരോഗ്യ വകുപ്പിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും മാര്‍ഗനിര്‍ദേശം അനുസരിച്ച് ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്കാണ് മാറ്റും . എന്നാൽ ഗര്‍ഭിണികളെയും കുട്ടികളെയും സ്വന്തം വാഹനത്തിലോ ടാക്സിയിലോ വീടുകളിലേക്ക് പോകാന്‍ അനുവദിക്കുന്നതിനാണ് സാധ്യത . തുറമുഖത്ത് എത്തുന്നവരെ നിരീക്ഷണകേദ്രങ്ങളിൽ എത്തിക്കാൻ പ്രതേകം KSRTC ബസ്സുകൾ തയാറാക്കിയിട്ടുണ്ട് .