സിന്ധുമോള്‍ ആര്‍
പത്തനംതിട്ട∙ കടുവയെ കണ്ടെത്താനുള്ള തിരച്ചിൽ വനപാലകർ ഊർജിതമാക്കുന്നതിനിടെ രാവിലെ വീണ്ടും കടുവ പുറത്തിറങ്ങി. ഇന്നലെ കണ്ട പേഴുംപാറയിൽ നിന്ന് അരകിലോമീറ്റർ മാറി മാടമണ്ണിലെ ഒരു വീടിന്റെ പരിസരത്താണ് കടുവ എത്തിയത്. തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ ഉപദ്രവിച്ചു, ശരീരത്ത് കടുവ മാന്തിയ പാടുകൾ ഉണ്ട്.
കടുവ പോകാനിടയുള്ള വഴികളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നു. പേഴുംപാറ രമാഭായ് സെറ്റിൽമെന്റ് കോളനിയ്ക്കു സമീപം തരിശായി കിടക്കുന്ന സ്ഥലത്തെ കുറ്റിക്കാട്ടിലാണ് ഇന്നലെ രാവിലെ 7 മണിക്ക് ഇതിനു മുൻപ് കടുവയെ കണ്ടത്