‘വേട്ട The Hunt’ യൂട്യൂബിൽ: സസ്പെൻസ് നിറഞ്ഞ രംഗങ്ങളുമായി ഒരു ഹ്രസ്വ ചിത്രം.
പ്രകൃതിയെ മനുഷ്യൻ നശിപ്പിച്ചുകൊണ്ടിരുന്നാൽ അത് തിരിച്ചു നമ്മളെ വേട്ടയാടും എന്ന താക്കീതുമായി ഇതാ ഒരു ഹ്രസ്വ ചിത്രം. സാധാരണ കാണാറുള്ള ഹ്രസ്വചിത്രങ്ങളിൽ നിന്നും ‘വേട്ട The Hunt ‘ എന്ന ഈ ചിത്രം വേറിട്ട് നിൽക്കുന്നതും ഇതുകൊണ്ടു തന്നെയാണ്. പ്രാധാന്യമേറിയ ഈ ആശയം ചിത്രീകരിച്ചിരിക്കുന്നത് ഒരു ത്രില്ലെർ രീതിയിലാണ് എന്നതാണ് ഇതിന്റെ പ്രത്യേകത.
ശരത്ത് എന്ന എഴുത്തുകാരൻ ഒരിക്കൽ കുറ്റവാളിയെന്ന് ആരോപിക്കപ്പെട്ട ഭദ്രൻ എന്ന ആളെ അയാൾ താമസിക്കുന്ന കാട്ടിൽ കാണാൻ പോകവെയാണ് കഥ തുടങ്ങുന്നത്. ഉടനീളെ സസ്പെൻസ് നിറഞ്ഞ രംഗങ്ങളിലൂടെ കഥ മുന്നോട്ട് പോകുന്നു. ഭദ്രനെ കൂടാതെ ആ വീട്ടിൽ മഴുവുമായി നടക്കുന്ന ഇന്ദുചൂഡനും സുന്ദരിയായ ദേവിയും ഉണ്ട്. ഇവർ ആരാണെന്നും എന്താണെന്നും സിനിമ കണ്ടു കഴിഞ്ഞാലും ആലോചനയിൽ ഉണ്ടാകും. ഭദ്രന്റെ ആശയങ്ങളിലും അവിടെ നടക്കുന്ന സംഭവങ്ങളിലും ശരത്തും ഒപ്പം പ്രേക്ഷകരും അകപ്പെടുന്ന അനുഭവം ആണ് ഉണ്ടാവുക.
വേട്ടയുടെ കഥ പ്രിയചന്ദ്രൻ പേരയിലും ജിജി തോമസും ചേർന്നാണ് എഴുതിയിരിക്കുന്നത്. തിരക്കഥയും സംവിധാനവും കവിതയും പ്രിയചന്ദ്രൻ പേരയിലിന്റെതാണ്. ക്രീയേറ്റിവ് ഡയറക്ടർ അഖിൽ അനിൽകുമാർ ആണ്. മനോഹരമായ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് ഫ്രാങ്ക്‌ളിൻ BZ ആണ്. എഡിറ്റിംഗും DI ഉം ഇജാസ് നൗഷാദ് കൈകാര്യം ചെയ്തിരിക്കുന്നു. സൗണ്ട് ഡിസൈൻ ഷെഫിൻ മായാനും സംഗീതം ഷിയാദ് കബീറും നിർവഹിച്ചിരിക്കുന്നു. പേരയിൽ പ്രൊഡക്ഷൻസ് ആണ് വേട്ട നിർമ്മിച്ചിരിക്കുന്നത്.