KeralaLatestThiruvananthapuram

വാമനപുരത്ത് ആറാട്ട് കടവില്‍ മുങ്ങി മരണം

“Manju”

കൃഷ്ണകുമാര്‍

പോത്തന്‍കോട് വാമനപുരം സുൾഫിക്കർ ശർമ്മിള ദമ്പതികളുടെ മകൻ ഷഹനാസ് 15 വയസ്സ് വാമനപുരം ചെറിയ കണിച്ചോട്, ആറാട്ടുകടവിൽ മുങ്ങി മരിച്ചു.വീട്ടിൽ നിന്നും ബന്ധുക്കളായ നാലു സുഹൃത്തുക്കളോടെപ്പം പെരുനാൾ പ്രമാണിച്ച് പുളി മുട്ടം തോപ്പ് പൗണ്ട്കടവ് വലിയ വേളി കൊച്ചുവാപ്പയുടെ വീട്ടിൽ വന്നതായിരുന്നു.

ഷഹനാസിന്റെ അനുജന്‍ വെളളത്തില്‍ തെന്നി വീണപ്പോള്‍ രക്ഷിക്കാന്‍ വെളളത്തിലേയ്ക്ക് ഇറങ്ങിയതായിരുന്നു ഷഹനാസ്. അടുത്ത് നിന്ന കൂട്ടുകാര്‍ ഉടുത്തിരുന്ന മുണ്ടുകള്‍ വെളളത്തിലേക്ക് ഇട്ടു കൊടുത്തെങ്കിലും അനുജന് രക്ഷപ്പെടനായെങ്കിലും മുണ്ടില്‍ പിടിക്കാന്‍ കഴിയാതെ അന്‍പത് അടി താഴ്ചയിലേയ്ക്ക് മുങ്ങിപ്പോവുകയായിരുന്നു ഹഷനാസ്. വാമനപുരം ചെറിയകണിച്ചോട് ആറാട്ട് കടവ് ആറില്‍ വെച്ചായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണാന്ത്യം. പോലീസ് സംഭവ സ്ഥലത്ത് എത്തുകയും മൃതദേഹം പോസ്റ്റമോര്‍ട്ടം നടപടികള്‍ക്കായി വിട്ടുകൊടുക്കുകയും ചെയ്തു. ലോക്ക് ഡൗണ്‍ കാലത്ത് പത്താം ക്ലാസ് പരീക്ഷകള്‍ മാറ്റിവെച്ചതുമൂലം ഷഹനാസിന് പരീക്ഷ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല.എം. ജി. എം. സ്ക്കുളില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരുന്നു മരിച്ച ഷഹനാസ്.

Related Articles

Back to top button