InternationalLatest

ഇസ്ലാമാബാദ്: ഉറ്റ സുഹൃത്തായ ചൈനയുടെ പാത പിന്തുടര്‍ന്ന് പാകിസ്താന്‍

“Manju”

പ്രജീഷ് വള്ള്യായി

ബലൂചിസ്താനില്‍ ന്യൂനപക്ഷങ്ങളില്‍ നിന്ന് വലിയ തോതില്‍ അവയവങ്ങള്‍ നീക്കം ചെയ്യുന്നതായി ദേശീയ മാദ്ധ്യമമായ ‘ഓര്‍ഗനൈസര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്താന്‍ പട്ടാളമാണ് ഇത്തരത്തിലുള്ള ക്രൂരകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. തട്ടിക്കൊണ്ടുപോകല്‍, പെട്ടെന്നുള്ള തിരോധാനം തുടങ്ങിയവ മേഖലയില്‍ വര്‍ധിച്ചതോടെയാണ് അവയവ നീക്കം ചെയ്യല്‍ പുറത്തുവന്നത്.

ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്നവരുടെ മൃതശരീരം പാകിസ്താന്‍ പട്ടാളം വെളുത്ത തുണിയില്‍ പൊതിഞ്ഞ ശേഷം സംസ്‌കരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇവയില്‍ പല മൃതശരീരങ്ങളിലും അവയവങ്ങള്‍ ഇല്ലായിരുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. നേരത്തെ, പ്രത്യേകം തയ്യാറാക്കിയ സ്ഥലങ്ങളിലായിരുന്നു മൃതദേഹങ്ങള്‍ മറവ് ചെയ്തിരുന്നത്. പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനും പട്ടാളം അനുവദിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

 

Related Articles

Back to top button