എസ്.ജയപ്രകാശ്
ഇടുക്കി ആർച്ച് ഡാമിൻ്റെ വഴികാട്ടിയായ കൊലുമ്പൻ സ്മാരകം നിർമ്മിക്കുവാൻ മുൻ ധനകാര്യ മന്ത്രി കെ എം മാണി ഏഴ് വർഷങ്ങൾക്ക് മുൻപ് ബഡ്‌ജറ്റിൽ 75 ലക്ഷം രൂപ അനുവദിച്ചതാണ്.തൊടുപുഴ പുളിയൻ മല സംസ്ഥാന പാതയോരത്ത് ഇടുക്കി ഡാമിൻ്റെ പ്രവേശന കവാടത്തിന് സമീപം വെള്ളപ്പാറയിൽ ആണ് അരി വെള്ളയാൻ കൊലുമ്പൻ സ്മാരകം നിർമ്മിക്കുന്നത് .നിരവധി തവണ ജനപ്രതിനിധികൾ ഉദ്ഘാടനം പ്രഖ്യാപിച്ചുവെങ്കിലും അതെല്ലാം പാഴ് വാക്കായി തുടരുന്നു. വർഷങ്ങൾ പലത് കഴിഞ്ഞിട്ടും പണിതീരാതെ സ്മാരകം കാട് കയറി നശിക്കുകയാണ്. സാംസ്കാരിക വകുപ്പിനാണ് നിർമ്മാണ ചുമതല.
വൈദ്യുതി കണക്ഷൻ ലഭിക്കാത്തതാണ് നിർമ്മാണം വൈകുവാൻ കാരണമെന്നും ആക്ഷേപം ഉണ്ട്.
ഇടുക്കി എം.എൽ.എ,സമീപ പഞ്ചായത്ത് പ്രസിഡൻ്റ് മാർ ,ഊരുമൂപ്പൻ എന്നിവർ അടങ്ങുന്ന നിർമ്മാണ കമ്മറ്റി രൂപികരിച്ചിട്ടുണ്ടെങ്കിലും നാളിതുവരെയായി കമ്മറ്റി കൂടിയിട്ടില്ല എന്നും അക്ഷേപം ഉണ്ട് .ഇടുക്കി ഡാമിൻ്റെ വഴികാട്ടി ആയ കൊലുമ്പനോട് കാണിക്കുന്ന അനാദരവിന് എതിരെ കൊലുമ്പൻ്റെ പിൻതലമുറക്കാരും രോക്ഷത്തിലാണ്.അടിയന്തരമായി സ്മാരക നിർമ്മാണം പൂർത്തിയാക്കി ഇടുക്കിയുടെ പൈതൃകം കാത്ത് സൂക്ഷിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.