പ്രജീഷ് വള്ള്യായി
വിദേശത്തുനിന്നും എത്തി Covid നിരീക്ഷണത്തിൽ കഴിയുന്ന അഴിയൂർ കോറോത് റോഡിൽ 65കാരൻ മരണപ്പെട്ടു.10 ദിവസം മുൻപാണ് ഇയാൾ വിദേശത്തു നിന്നും നാട്ടിൽ എത്തിയത്. ഇന്നലെ വൈകുന്നേരം തലശ്ശേരി സഹകരണ ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്.
ഇന്നലെ വൈകിട്ട് 3.30മണിയോടെ വീട്ടിൽ നിന്നും വീണു നെറ്റിക്ക് പരിക്കേറ്റ ഇയാളെ മൂന്നുപേർ കാറിൽ മാഹി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അബോധവസ്ഥയിൽ ആയിരുന്ന ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ സ്കാനിങ് ചെയുവാൻ വേണ്ടിയും തുടർ ചികിത്സയ്ക്കായും ആയി മാഹി ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുകയായിരുന്നു. ഇയാളെയും കൊണ്ടുവന്നവർ ആശുപത്രിയിൽ നിന്നും ഇയാൾ വിദേശത്തു നിന്നും വന്നതാണെന്ന് വിവരവും നിരീക്ഷണത്തിൽ ആണെന്നുള്ള വിവരവും മറച്ചു വയ്ക്കുകുകയായിരുന്നു. ഇതേ തുടർന്ന് ഡോക്ടർ, മറ്റു ജീവനക്കാർ എന്നിവർ മതിയായ സുരക്ഷ സംവിധാനങ്ങളോടെ അല്ലായിരുന്നു രോഗിയെ കൈകാര്യം ചെയ്തത്. വൈകിട്ട് മരണ വിവരം അറിഞ്ഞ സമയത്താണ് ഇയാൾ നിരീക്ഷണത്തിൽ ഇരിക്കുന്ന ആളാണെന്ന് മാഹി ആശുപത്രി അധികൃതർ മനസ്സിലാക്കിയത്. തുടർന്ന് ഇയാളുടെ covid ഫലം വരും വരെ ഡ്യൂട്ടി ഉണ്ടായിരുന്ന ഡ്രൈവർ ഉൾപ്പടെ ഉള്ള ജീവനക്കാർ ക്വാറന്റൈനിൽ പോയിരിക്കയാണ്. ഡോക്ടർ മറ്റു ജീവനക്കാർ എല്ലാരും ആശങ്കയിൽ ആണുള്ളത്.