വൈശാഖ്.ആർ
കഴിഞ്ഞ വെള്ളിയാഴ്ച കേരളത്തിൽ നിന്നും മടങ്ങുമ്പോൾ കൊൽക്കത്ത പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്ന ഇയാൾ കേരളത്തിൽ അതിഥി തൊഴിലാളിയായി ജോലി ചെയ്ത വരികയായിരുന്നു.ജമാത്ത് മുജാഹിദിന്റെ ബംഗ്ലാദേശിലെ ഉന്നത നേതാവാണ് അബ്ദുൽ കരീം എന്ന ഭീകരൻ.ഭീകര സങ്കടനയിലെ മൂന്നാമൻ ആണിയാൾ .ബോറോ അബ്ദുൽ കരീം എന്നാണ് ഇയാൾ അറിയപ്പെടുന്നത്.കേരളത്തിൽ ജോലി
ചെയ്ത് വരികയായിരുന്നു.ഏത് ജില്ലയിലാണ് ഇയാൾ ജോലി ചെയ്തതെന്നുള്ള വിവരം ഇതുവരെ പുറത്തു വന്നിട്ടില്ല .എൻ ഐ എ ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.ഇയാൾ കേരളത്തിൽ നിന്നും മടങ്ങവേ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊറോണ ഭീതിയിൽ കേരളത്തിൽ നിന്നും ബംഗാളിലേക്ക് കടക്കവേയാണ് പിടിയിലാവുന്നത്.മുഷിദാബാദ് കേന്ദ്രമായ ധൂളിയാൺ മോഡലിന്റെ മേധാവികൂടിയാണ് ഇയാൾ.ഭീകരർക്ക് ആയുധങ്ങൾ എത്തിക്കുക ഇവരുടെ പ്രധാനപെട്ട നേതാക്കൾക്ക് സുരക്ഷിത താവളങ്ങൾ ഒരുക്കുക തുടങ്ങിയവയാണ് ഇയാളുടെ ധൗത്യം .ബിഹാറിലെ ബോധ്ഗയ സ്ഫോടനങ്ങളടക്കം വിവിധ സ്‌ഫോടനങ്ങളിലെ പ്രതികൂടിയാണ്.എൻ ഐ എ സംഘം കേരളത്തിൽ തെളിവെടുപ്പിനെത്തിക്കും എന്നും അറിയുന്നു.