ഹർഷദ്ലാൽ തലശ്ശേരി
കൊട്ടിയൂര്‍: വൈശാവ മഹോത്സവത്തിൽ അക്കരെ സന്നിധാനത്ത് നെയ്യാട്ടം നടന്നു. കോ വിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പത്ത് പേർ മാത്രമായിരുന്നു നെയ്യമ്യത് കൊണ്ടുവന്നത്. സമുദായിയുടെ അനുവാദത്തോടെ നെയ്യമൃതിന് രാശി വിളിച്ചതോടെ ഉഷകാമ്പ്രം സ്ഥാനീകൻ ആദ്യം വില്ലിപ്പാലൻ വലിയ കുറുപ്പിന്റെ കലശപാത്രത്തിലെ നെയ്യും പിന്നീട് തമ്മേങ്ങാടൻ വലിയ നമ്പാരുടെ കലശപാത്രത്തിലെ നെയ്യും സ്വയംഭൂ ശിലയിൽ അഭിഷേകം ചെയിതു. തൃക്കപാലം മoക്കാരുടെ നെയ്ക്കിണ്ടികളും ആടിയതോടെ നെയ്യാട്ടം പൂർത്തിയായി.