വെബ്ബിന്റെ പിതാവിന് ഇന്ന് 65
വെബിന്‍റെ പിതാവ് ടീം ബെര്‍ണേഴ്സ് ലീ യുടെ 65 മത് പിറന്നാളാണ് ഇന്ന് .ബ്രിട്ടീഷ് വംശജനാണ്. 1955 ജൂണ്‍ 8 ന് ലണ്ടനിലാണ് ജനിച്ചത്. സ൪വ്വലോകജാലി അഥവാ വേൾഡ് വൈഡ് വെബ്ബിന്റെ ഉപജ്ഞാതാവ് എന്ന നിലയിലാണ് സർ തിമോത്തി ജോൺ ടിം ബർണേഴ്സ് ലീ ഏറ്റവുമധികം അറിയപ്പെടുന്നത്. പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഹൈപ്പർടെക്സ്റ്റ് ഡോക്യുമെന്റുകളിലൂടെ വിവരങ്ങൾ കൈമാറുന്ന രീതിക്ക് തുടക്കം കുറിച്ച ലീ WWW (വേൾഡ് വൈഡ് വെബ്) എന്ന ആശയത്തിന്റെ തുടക്കമാണിട്ടത്. Nexs Tep ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഒരു ബ്രൗസറിനും URL, HTTP എന്നീ സാങ്കേതങ്ങൾക്കും രൂപം നൽകി.വേള്‍ഡ് വൈഡ് വെബ് കണ്ടുപിടിച്ചത് കൂടാതെ അദ്ദേഹം ഇതിന്‍റെ വളര്‍ച്ചയെ നിരീക്ഷിക്കുന്ന വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യത്തിന്‍റെ തലവന്‍ കൂടിയാണ്.
ആദ്യത്തെ വെബ് ബ്രൗസറായ വേള്‍ഡ് വൈഡ് വെബ് 1991 ഫെബ്രുവരി 26 നാണ് സര്‍ തിമോത്തി ജോണ്‍ ബര്‍ണേഴ്സ് ലീ (ടിം ബര്‍ണേഴ്സ് ലി) ആദ്യമായി പരീക്ഷിച്ചത്. ഇന്‍റര്‍നെറ്റ് വഴി ലോകത്തെ ഒരു കുടക്കീഴിലാക്കുന്ന ഈ സാങ്കേതിക വിദ്യയുടെ സഹായം എടുത്തു പറയത്തക്കതാണ്.
സാധാരണ ഫയല്‍ ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍ കൂടാതെ ഹൈപ്പര്‍ ടെക്സ്റ്റ് ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍ ഫയല്‍ ഉപയോഗിക്കുന്ന ആദ്യ പ്രോഗ്രാമാണ്. ലീയുടെ ഹൈപ്പര്‍ ടെക്സ്റ്റ് ടെക്നോളജിയാണ് ലോകത്തിലെ വിവിധ സ്ഥലങ്ങളിലുള്ള വെബ് ഫയലുകളെ ഏത് കമ്പ്യൂട്ടറിലും നിന്നു കാണാനും ഡൗണ്‍ ലോഡ് ചെയ്യാനും അവയെ ലിങ്കുകള്‍ വഴി ബന്ധിപ്പിക്കാനും അവസരമൊരുക്കിയത്.
1994 ബെര്‍ണേഴ്സ് ലീ മസച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജീസില്‍ വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യം (ഡബ്ള്യു 3 സി) സ്ഥാപിച്ചു. ഇന്‍റര്‍നെറ്റിന്‍റെ ഗുണനിലവാരം കാലത്തിനനുസരിച്ച് വര്‍ദ്ധിപ്പിക്കുന്നതിനായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനൊപ്പം പല കമ്പനികളെയും ഡബ്ള്യു 3 സി യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യത്തിന്‍റെ പല നേട്ടങ്ങളും വെബ് സൈറ്റില്‍ കാണാന്‍ കഴിയും. 1996 ല്‍ പാക്കണ്‍ വ്യൂം ലീയുമായി ചേര്‍ന്ന് ഡബ്ള്യു 3 സി ഒരു കാസ്കേഡിംഗ് സ്റ്റൈല്‍ ഷീറ്റ്സ് (സി.എസ്.എസ്) എന്ന നിലവാരം കൊണ്ടുവന്നു. എന്നാല്‍ 2000-2001 വരെ നിലവിലുള്ള ബ്രൗസറുകള്‍ക്ക് സി.എസ്.എസ്.പിന്‍താങ്ങാന്‍ പറ്റിയിരുന്നില്ല.
വെബ് സ്വാതന്ത്ര്യത്തിനുള്ള ആദ്യ സംരംഭമായി ബെര്‍ണേഴ്സ് ലീ സി.എസ്.എസിനെ കരുതുന്നു. 2004 ഡിസംബറില്‍ യു.കെ.യിലെ യൂണിവേഴ്സിറ്റി ഓഫ് സതാംപ്റ്റണില്‍ വച്ച് കമ്പ്യൂട്ടര്‍ സയന്‍സില്‍ പ്രൊഫസര്‍ഷിപ്പ് അദ്ദേഹം ഏറ്റു വാങ്ങുകയുണ്ടായി.
വേള്‍ഡ് വൈഡ് വെബ്ബിന്‍റെ പിതാവ് ബര്‍ണേര്‍സ് ലീ മിലേനിയം ടെക്നോളജി അവാര്‍ഡിനും അര്‍ഹനായി.ഒരു മില്യണ്‍ യൂറോ (671,000 പൗണ്ട്) ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. ഫിനീഷ് ടെക്നോളജി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മിലേനിയം ടെക്നോളജി അവാര്‍ഡിന്‍റെ പ്രഥമ ജേതാവാണ് ബര്‍ണേര്‍സ് ലീ.
1991 ല്‍ ലീ അവതരിപ്പിച്ച ഇന്‍റര്‍നെറ്റ് പേജ് ബ്രൗസ്, ലിങ്ക് എന്നിവ നെറ്റ് സാമ്രാജ്യത്തില്‍ വിപ്ളവങ്ങള്‍ സൃഷ്ടിച്ചു. ലീയെ നേരത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ ക്നൈറ്റ് പദവി നല്‍കി ആദരിച്ചിരുന്നു
ഇന്റര്‍നെറ്റ് നിരവധി ദുഷ്പ്രവണതകളാല്‍ ഇന്ന് വലയുകയാണ്. വ്യാജ വാര്‍ത്തകളും സ്വകാര്യത ലംഘനങ്ങളും ഇന്റര്‍നെറ്റിനെയും അതിന്റെ ഇന്‍ഫ്രാസ്ട്രക്ചറില്‍ പ്രവര്‍ത്തിക്കുന്ന ഓര്‍ഗനൈസേഷനുകളെയും ബാധിച്ച ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങളാണ്. ഇപ്പോള്‍, വേള്‍ഡ് വൈഡ് വെബ് വികസിപ്പിക്കുന്നതില്‍ അംഗീകാരമുള്ള ടിം ബെര്‍ണേഴ്‌സ് ലീ, ഇന്റര്‍നെറ്റ് സംരക്ഷിക്കുന്നതിനായി ഒരു പ്രവര്‍ത്തന പദ്ധതി വികസിപ്പിക്കുന്നു. ഇതിനായി ഗൂഗിള്‍ അടക്കം നിരവധി പേരാണ് പദ്ധതിയോടു സഹകരിക്കുന്നത്.
ഡിജിറ്റല്‍ നയ അജണ്ടകളെ നയിക്കാന്‍ ലക്ഷ്യമിടുന്ന 80 ലധികം ഓര്‍ഗനൈസേഷനുകളില്‍ നിന്നുള്ള പ്രതിനിധികളുമായി സഹകരിച്ച് ബെര്‍ണര്‍ ലീയുടെ വേള്‍ഡ് വൈഡ് വെബ് ഫൗണ്ടേഷന്‍ വികസിപ്പിച്ചെടുത്ത പ്രവര്‍ത്തന പദ്ധതിയാണിത്. വെബിനായുള്ള ഈ കരാര്‍ ഉപയോഗപ്പെടുത്തി സമഗ്രമായി ശുദ്ധികലശം നടത്തി ആഗോളപൗരന്മാര്‍ക്ക് വെര്‍ച്വല്‍ലോകത്ത് വിപുലമായ പങ്കാളിത്തം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്റര്‍നെറ്റിലെയും പങ്കെടുക്കുന്ന ഓര്‍ഗനൈസേഷനിലെയും നയങ്ങള്‍ വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും കമ്ബനികളെയും അന്തിമ ഉപയോക്താക്കളെയും ഒരുമിച്ച് കൊണ്ടുവരുന്നതിനാണ് വെബിനായുള്ള കരാര്‍ ലക്ഷ്യമിടുന്നത്. ഇതോടെ നിലവിലുള്ള ഇന്റര്‍നെറ്റിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും.
ഗവണ്‍മെന്റുകള്‍ക്കും കമ്ബനികള്‍ക്കും പൗരന്മാര്‍ക്കും പാലിക്കേണ്ട മൊത്തം ഒമ്ബത് തത്വങ്ങള്‍ കരാറില്‍ ഉള്‍പ്പെടുന്നു. എല്ലാ ഉപയോക്താക്കളുടെയും ഇന്റേണല്‍ ഡേറ്റ എല്ലായ്‌പ്പോഴും ലഭ്യമാക്കി സൂക്ഷിക്കുക, ആളുകളുടെ അടിസ്ഥാന ഓണ്‍ലൈന്‍ സ്വകാര്യതയെയും ഡാറ്റ അവകാശങ്ങളെയും ബഹുമാനിക്കുകയും പരിരക്ഷിക്കുകയും ചെയ്യുക, എല്ലാവര്‍ക്കുമായി ഇന്റര്‍നെറ്റ് സൗകര്യപ്രദമാക്കുക, ഓണ്‍ലൈന്‍ വിശ്വാസം വളര്‍ത്തിയെടുക്കുന്നതിന് ആളുകളുടെ സ്വകാര്യതയെയും വ്യക്തിഗത ഡാറ്റയെയും ബഹുമാനിക്കുകയും പരിരക്ഷിക്കുകയും ചെയ്യുക എന്നീ കാര്യങ്ങളിലാണ് വെബില്‍ സഹകരിക്കുന്നത്. വെബ് ദുരുപയോഗം ചെയ്യുന്നത് തടയാനും ചൂഷണം ചെയ്യുക, ഭിന്നിപ്പിക്കുക എന്നീ സാധ്യതകളെ തകര്‍ക്കാനാണ് ഒരുമിച്ച് പ്രവര്‍ത്തിക്കുകയെന്ന് ബെര്‍ണേഴ്‌സ് ലീ പറഞ്ഞു.
ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍, റെഡ്ഡിറ്റ്, ജിറ്റ് ഹബ്, മൈക്രോസോഫ്റ്റ്, ഇലക്‌ട്രോണിക് ഫ്രോണ്ടിയര്‍ ഫൗണ്ടേഷന്‍ എന്നിവ ഉള്‍പ്പെടുന്ന 160 ഓളം ഓര്‍ഗനൈസേഷനുകളില്‍ നിന്ന് ബെര്‍ണര്‍ ലീയുടെ കരാര്‍ പിന്തുണ നേടി. എന്നിരുന്നാലും, ഇതുവരെ ആമസോണും ആപ്പിളും കരാറില്‍ ചേര്‍ന്നിട്ടില്ല.