KeralaLatest

വീടുവിട്ടിറങ്ങിയ യുവതിയും മകനും കുളത്തില്‍ മരിച്ച നിലയില്‍

“Manju”

സിന്ധുമോള്‍ ആര്‍

 

കോട്ടയം: മദ്യപനായ ഭര്‍ത്താവുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ യുവതിയെയും കുഞ്ഞിനെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നീണ്ടൂര്‍ ഓണംതുരുത്ത് ചന്ദ്രവിലാസം ചന്ദ്രബാബുവിന്റെ ഭാര്യ ര‌ഞ്ജി (36), മകന്‍ ശ്രീനന്ദ് (4) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ ഇരുവരെയും കാണാതായിരുന്നു.
പാലാ ശ്രീഗോകുലം ചിട്ടിഫണ്ട്‌സിലെ കളക്ഷന്‍ ഏജന്റായ ചന്ദ്രബാബു പതിവായി മദ്യപിച്ചെത്തി വീട്ടില്‍ ബഹളമുണ്ടാക്കിയിരുന്നതായി ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. തലേന്നും സമാനമായ രീതിയില്‍ വഴക്കുണ്ടായിയെന്നാണ് സൂചന. ചന്ദ്രബാബു തന്നെയാണ് ഭാര്യയെയും മകനെയും കാണാനില്ലെന്ന വിവരം തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന രഞ്ജിയുടെ മാതാപിതാക്കളെയും മറ്റ് ബന്ധുക്കളെയും അറിയിച്ചത്. യുവതിയുടെ അച്ഛനൊപ്പമാണ് ചന്ദ്രമോഹന്‍ ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കാനെത്തിയത്. പരസിരപ്രദേശങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും ഒരുവിവരവും കിട്ടാത്തതിനെത്തുടര്‍ന്നാണ് വീടിനു മുന്നിലെ കുളത്തില്‍ അഗ്നിരക്ഷാ സേന അടക്കം ആദ്യം തെരച്ചില്‍ നടത്തിയത്. പിന്നീട് ശ്രീനന്ദ് പഠിക്കുന്ന അംഗനവാടിയ്‌ക്കു സമീപത്തെ കുളത്തില്‍ നടത്തിയ തെരച്ചിലിലാണ് കെട്ടിപ്പിടിച്ച നിലയില്‍ ഉച്ചയ്‌ക്ക് ഒരു മണിയോടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാത്രി 11 മണിക്കു ശേഷമാണ് ഇരുവരെയും കാണാതായതെന്നാണ് സൂചന. യുവതിയും ഭര്‍ത്താവും മക്കളും ഭര്‍ത്താവിന്റെ മാതാപിതാക്കളും ഒരു വീട്ടിലാണ് താമസം. 11 വര്‍ഷം മുന്‍പാണ് ചന്ദ്രബാബുവും രഞ്ജിയും വിവാഹിതരായത്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രീഹരി മൂത്ത മകനാണ്. അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തും.

Related Articles

Back to top button