അനൂപ് M. C.
55 അംഗ കൗൺസിലിൽ 28 വോട്ട് നേടിയാണ് യു. ഡി.എഫ് സ്ഥാനാർഥിയും മുൻ ഡെപ്യൂട്ടി മേയറുമായ പി.കെ രാഗേഷ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. എൽ.ഡി. എഫ് സ്ഥാനാർത്ഥി വെള്ളോറ രാജനു 27 വോട്ട് ലഭിച്ചു. വരണാധികാരിയായ ജില്ലാ കലക്ടർ ടി. വി സുഭാഷിന്റെ അധ്യക്ഷതയിൽ കണ്ണൂർ കലക്ട്രേറ്റ് ഹാളിലാണ് വോട്ടെടുപ്പ് നടന്നത്.
യു. ഡി. എഫ് കൗൺസിലറും ലീഗ് പ്രതിനിധിയുമായ കെ. പി. എ സലീം ലീഗ് ജില്ലാ നേതൃത്വവുമായി ഇടഞ്ഞു എൽ. ഡി. എഫ് പക്ഷത്തേക്ക് മാറിയപ്പോളാണ് പി. കെ രാഗേഷ് അവിശ്വാസത്തിലൂടെ പുറത്തായത്. തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത് . എന്നാൽ കെ. പി. എ സലീമിനെ അനുനയിപ്പിച്ചു ലീഗ് പാർട്ടിയിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നുഇതോടെ യു. ഡി. എഫിന് വിജയ സാധ്യത തെളിഞ്ഞിരുന്നു.
കാലാവധി അവസാനിക്കാന്‍ നാല് മാസം മാത്രം ബാക്കി നില്‍ക്കെയാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ വീണ്ടും തെരഞ്ഞെടുപ്പിന് വേദിയായത് . വികസന പ്രവർത്തനങ്ങൾ നീതിയുക്തമായി നടപ്പിലാക്കിയതിൻ്റെ വിജയമാണിതെന്ന് പി.കെ.രാഗേഷ് പറഞ്ഞു.ജനാധിപത്യം മാത്രമാണ് ആത്യന്തികമായി നില നിൽക്കുക എന്നും അദ്ദേഹം പറഞ്ഞു.