സി.പി.എം പ്രവർത്തകനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂടി അറസ്റ്റിൽ.
കൃഷ്ണകുമാർ സി
വെഞ്ഞാറമൂട് :സി.പി.എം പ്രവർത്തകനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂടി അറസ്റ്റിൽ. പുല്ലമ്പാറ, കൂനൻ വേങ്ങ, മഞ്ചാടിപാറ വിളാകത്ത് വീട്ടിൽ അൻസർ (29), പുല്ലമ്പാറ മുക്കുടിൽ ചരുവിള പുത്തൻവീട്ടിൽ അജിത് (26).
എന്നിവരെയാണ് തേമ്പാമൂട് കലുങ്കിൻ മുഖത്ത് ‘
വച്ച് വെഞ്ഞാറമൂട് സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
ഡിവൈഎഫ്ഐ തേമ്പാമൂട് യൂണിറ്റ് അംഗവും സിപിഐ എം കലുങ്കിൻമുഖം ബ്രാഞ്ച് അംഗവുമായ തേമ്പാമൂട്, കുളത്തിൻകര, സജീന’ മൻസിൽ ഫൈസൽ (36)നെയാണ് വെട്ടി പരുക്കേൽപ്പിച്ചത്.മെയ് 25 ന് രാത്രി 9.30 മണിയോടെയാണ് ആനക്കുഴിയിൽ വച്ച് 20 ഓളം വരുന്ന അക്രമിസംഘം കാറിൽ വരുകയായിരുന്ന ഫൈസലിനെ ആക്രമിച്ചത്. കാറിന്റെ ചില്ലുകൾ അടിച്ചു തകർത്ത ശേഷം ഫൈസലിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കഴുത്തിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റ ഫൈസൽ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സി ഐ വിജയരാഘവൻ, എസ് ഐ എസ് ശ്രീജിത്ത്, സിപിഒ മാരായ ഷൈജു, മഹേഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയ പ്രതികളെ
കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.