InternationalKeralaLatest

ഒമാനില്‍ നിന്നും കൂടുതല്‍ വന്ദേഭാരത് വിമാന സര്‍വീസുകള്‍ വേണമെന്ന ആവശ്യവുമായി പ്രവാസികള്‍

“Manju”

സിന്ധുമോള്‍ ആര്‍

 

മസ്‌ക്കറ്റ്: നാട്ടിലെത്താന്‍ ഒമാനില്‍ നിന്നും കൂടുതല്‍ വന്ദേ ഭാരത് വിമാന സര്‍വീസുകള്‍ വേണമെന്ന് ഇന്ത്യന്‍ പ്രവാസികള്‍.ഇന്നലെ ഒമാനില്‍ നിന്നും 13 വിമാനങ്ങളിലായി 2500 ഓളം പ്രവാസികള്‍ കേരളത്തിലേക്ക് മടങ്ങിയിരുന്നു. വന്ദേ ഭാരത് മിഷന്റെ ഒരു വിമാനത്തിന് പുറമെ 12 ചാര്‍ട്ടേര്‍ഡ് വിമാനങ്ങളാണ് ഇന്നലെ കേരളത്തിലേക്ക് പ്രാവാസികളുമായി മടങ്ങിയത്. തൊഴിലും താമസസ്ഥലവും ആഹാരവുമില്ലാതെ ആയിരക്കണക്കിന് പ്രവാസികളാണ് ഒമാനില്‍ കുടുങ്ങി കിടക്കുന്നത്. ധാരാളം പേര്‍ നേരിട്ട് വിമാനത്താവളത്തിലെത്തി നാട്ടിലേക്ക് മടങ്ങുവാനുള്ള അവസരത്തിനായി കാത്ത് നില്‍ക്കുകയാണെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.

എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടും നാട്ടിലേക്ക് മടങ്ങാനുള്ള ഫോണ്‍ സന്ദേശം ലഭിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. എംബസിയിലോ രാഷ്ട്രീയ സംഘടനകളിലോ, മത കൂട്ടയ്മകളിലോ സ്വാധീനമില്ലാത്തതിനാല്‍ ഇവരുടെ യാത്ര വൈകുകയാണ്. ഈ സാഹചര്യത്തില്‍ വന്ദേ ഭാരത് ദൗത്യത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ ഉള്‍പെടുത്തണമെന്നാണ് ഒമാനിലെ ഇന്ത്യന്‍ സമൂഹം ആവശ്യപ്പെടുന്നത്. വന്ദേ ഭാരത് ദൗത്യത്തില്‍ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കായ 75 റിയാല്‍ പോലും വളരെ കൂടുതലാണെന്നിരിക്കെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് 100 മുതല്‍ 120 റിയല്‍ വരെയാണെന്നതാണ് പ്രധാന പ്രശ്നം.

വന്ദേ ഭാരത് ദൗത്യത്തിന് കീഴില്‍ 27 വിമാനങ്ങളാണ് കേരളത്തിലേക്ക് സര്‍വീസ് നടത്തിയത്. നോര്‍ക്ക റൂട്ട്സിന്റെ കണക്കുകള്‍ പ്രകാരം 33,752 പ്രവാസികളാണ് കേരളത്തിലേക്ക് മടങ്ങി വരാനായി രജിസ്റ്റര്‍ ചെയ്തിരുന്നത്. ജൂണ്‍ 21 വരെ കേരളത്തിലേക്ക് മടങ്ങിയത് 6421 പേരാണ്.

Related Articles

Back to top button