മാവേലിക്കര: ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദുരിതത്തിലായ തഴക്കര സ്വദേശിനി വിനീതയ്ക്ക് സഹായവുമായി ജീവകാരുണ്യ പ്രവര്‍ത്തകനും സാമൂഹിക സേവകനുമായ നാസര്‍മാനു എത്തി. ഹൃദയത്തിലേക്ക് ഒക്‌സിജന്‍ ലഭിക്കാതെ ഹൃദയത്തിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുന്ന അപൂര്‍വ്വ അസുഖമാണ് വിനീതയ്ക്ക്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വിനീതയുടെ ദുരവസ്ഥ മനസിലാക്കിയ മാനു കഴിഞ്ഞ ദിവസം വിനീതയുടെ തക്കരയിലെ വാടകവീട് സന്ദര്‍ശിക്കുകയും ചികിത്സക്കാവശ്യമായ സഹായ വാഗ്ദാനം നല്‍കുകയും ചെയ്തു.
വിനീതയുടെ ജീവന്‍ നിലനിര്‍ത്താൻ വെന്റിലേറ്റർ ആവശ്യമാണ്. ആദ്യഘട്ടമെന്ന നിലയില്‍ വെന്റിലേറ്റര്‍ സൗകര്യം എത്തിക്കാനും തുടര്‍ന്നുള്ള ചികിത്സയ്ക്ക് ആവശ്യമായ സഹായവും നാസര്‍മാനു വാഗ്ദാനം ചെയ്തിട്ടുണ്ട്. ആര്‍.രാജേഷ് എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ്, മുരളി തഴക്കര, പഞ്ചായത്തംഗം ജിജിത്ത്കുമാര്‍, പി.കെ.വിദ്യാധരന്‍, വി.മാത്തുണ്ണി, സി.ഡി.വേണുഗോപാല്‍, സുനില്‍കുമാര്‍, ഗോകുല്‍ രംഗന്‍, അജി നിറം, കൃഷ്ണകുമാര്‍, ഉമ്മന്‍ നൈനാന്‍ എന്നിവരും വിനീതയുടെ വീട്ടില്‍ അദ്ദേഹത്തോടൊപ്പം എത്തിയിരുന്നു.