KeralaKozhikodeLatest

കോഴിക്കോട് ജില്ലയിലെ കണ്ടെയിൻമെൻ്റ് സോണുകൾ

“Manju”

 

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ നാദാപുരം തൂണേരി ഗ്രാമപഞ്ചായത്തുകളിലെ വ്യക്തിക്കൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ നാദാപുരം, തൂണേരി ഗ്രാമപഞ്ചായത്തുകളെ കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

രോഗം കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനും ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ മറ്റുള്ളവരുമായി ഇടപെടുന്നത് നിയന്ത്രിക്കാനുമാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. 2020 ലെ കേരള എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് സെക്ഷന്‍ 4 പ്രകാരവും 2005 ലെ ദുരന്തനിവാരണനിയമം സെക്ഷന്‍ 34 എ, ബി പ്രകാരവുമാണ് നടപടി.

കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടവര്‍ അടിയന്തിര വൈദ്യസഹായത്തിനല്ലാതെ വീടിന് പുറത്തേക്ക് പോകുന്നതും മറ്റുള്ളവര്‍ കണ്ടയിൻമെൻ്റ് സോണിൽ പ്രവേശിക്കുന്നതും നിരോധിച്ചിരിക്കുന്നു.

ആരോഗ്യകേന്ദ്രങ്ങള്‍, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവയക്ക് ഈ നിയന്ത്രണങ്ങളും ബാധകമല്ല.

ഭക്ഷ്യ വസ്തുക്കളും അവശ്യ വസ്തുക്കളും കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍ രാവിലെ എട്ട് മണിമുതല്‍ അഞ്ചു മണിവരെ മാത്രമേ പ്രവര്‍ത്തിക്കാൻ പാടുള്ളു.

കണ്ടയിൻമെൻ്റ് സോണിൽ പുറത്തുനിന്ന് അവശ്യവസ്തുക്കള്‍ ആവശ്യമായിവരുന്ന പക്ഷം വാര്‍ഡ്തല ദ്രുതകര്‍മസേനയുടെ സഹായം തേടാം.

കണ്ടയിൻമെൻ്റ് സോണിൽ താമസിക്കുന്നവര്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ആരോഗ്യവിഭാഗം നിരീക്ഷണം ഉറപ്പാക്കും.

കണ്ടയിൻമെൻ്റ് സോണിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള പൊതുഗതാഗതം നിരോധിച്ചിട്ടുണ്ട്. അവശ്യവസ്തുക്കളുടെ വിതരണം, അടിയന്തര വൈദ്യസഹായം എന്നിവക്കുള്ള വാഹനങ്ങള്‍ക്ക് നിരോധനം ബാധകമല്ല.

കണ്ടയിൻമെൻ്റ് സോൺ പരിധിയില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംചേരുന്നതും വാണിജ്യ- വ്യാപാര സ്ഥാപനങ്ങളില്‍ അഞ്ചിലധികം ആളുകള്‍ ഒരേസമയം എത്തിച്ചേരുന്നതും കര്‍ശനമായി നിരോധിച്ചു.

വാർഡുകളിൽ പോലീസ് നിരീക്ഷണം ശക്തിപ്പെടുത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാപോലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

രാത്രി 7 മണിമുതൽ രാവിലെ 7 മണി വരെ ഈ വാർഡുകളിലുടെയുള്ള യാത്ര പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. അടിയന്തര വൈദ്യസഹായത്തിനുള്ള യാത്രകൾക്ക് മാത്രമേ ഇളവുണ്ടാവുകയുള്ളു.

നിര്‍ദേശങ്ങള്‍ ലംഘിയ്ക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 188,269 വകുപ്പുകള്‍ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കും. ഉത്തരവിന് 12.07.2020 മുതൽ പ്രാബല്യം ഉണ്ടായിരിക്കും.

Related Articles

Back to top button