കാസർഗോഡ് നീലേശ്വരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവ് ഉൾപ്പടെ അഞ്ച് പേർ പീഡിപ്പിച്ചു. കഴിഞ്ഞ രണ്ടു വർഷമായി പീഡനം തുടരുന്നതായാണ് പെൺകുട്ടിയുടെ പരാതി.
പെൺകുട്ടിയെ ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്. പിതാവും ബന്ധുക്കളും ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് പെൺകുട്ടി നീലേശ്വരം പൊലീസിൽ പരാതി നൽകിയത്. കുട്ടിയുടെ പരാതിയിൽ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അച്ഛൻ ഏഴാം ക്ലാസ് മുതൽ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി പൊലീസിന് മൊഴി നൽകി. പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ ഉൾപ്പെട്ട മൂന്നുപേർ ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.