IndiaInternationalKeralaLatest

കോവിഡ് 19 ചികിത്സയിൽ ആയുർവേദത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തണം – ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ

“Manju”

കോവിഡ് 19 ചികിത്സയിൽ ആയുർവേദത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്ന് കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ.കോവിഡ് പ്രതിരോധത്തിലോ ചികിത്സയിലോ ഇതുവരെ ഫലപ്രദമായ മരുന്നുകൾ അലോപ്പതി സമ്പ്രദായത്തിൽ നിലവിൽ ലഭ്യമല്ലെങ്കിലും കേരളത്തിൽ കൊവിഡ് 19 ചികിത്സയിൽ അലോപ്പതി മാത്രമാണ് ലക്ഷണാധിഷ്ഠിത പ്രതിവിധി എന്ന നിലയിൽ രോഗം ഗുരുതരമാകുന്ന സന്ദർഭത്തിൽ മാത്രം മരുന്നുകളോ മറ്റ് ജീവൻ രക്ഷാ ഉപാധികളോ സ്വീകരിച്ച് ഉപയോഗപ്പെടുത്തുന്നത്. ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കൂടുന്ന സമൂഹ വ്യാപന സ്വഭാവം പ്രകടമാകുന്ന ഈ സന്ദർഭത്തിൽ വർധിച്ചു വരുന്ന രോഗികളെ ചികിത്സിക്കുവാൻ നിലവിലെ രീതിയിൽ കഴിയാതെ വരും.ക്വാറൻറ്റയിനിലുള്ളവർക്ക് സർക്കാർ നിർദ്ദേശിച്ച പ്രതിരോധമായ അമൃതം പദ്ധതിയിലൂടെ ആയുർവേദ മരുന്നുകൾ ഉപയോഗിച്ച ഒരു ലക്ഷത്തിലധികം പേരിൽ [ 101134 പേർ ] കേവലം 0.37 ശതമാനം പേർക്കു [ 371 പേർ ] മാത്രമാണ് കോവിഡ് പോസിറ്റീവ് പ്രകടമായത്. ഇവരിലാകട്ടെ ഗുരുതര ലക്ഷണങ്ങളൊന്നും കാണിക്കാതെ രോഗമുക്തി വേഗം നേടുകയും ചെയ്തു.

ചൈനയിൽ അവിടുത്തെ പ്രാദേശിക വൈദ്യവും മറ്റ് സംസ്ഥാനങ്ങളിൽ ആയുർവേദവും ഉപയോഗപ്പടുത്തിയ പോലെ കേരളത്തിലും അധികം ഗുരുതര ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത രോഗികളിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രധാനപ്പെട്ട സർക്കാർ ആയൂർവേദ ആശുപത്രികളിലും ആയുർവേദ മരുന്നുകൾ ഉപയോഗപ്പെടുത്തേണ്ടതാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.

നിലവിൽ ആയുർ രക്ഷാ ക്ലിനിക്കുകൾ വഴി വളരെ ഗൗരവമായി നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുവാൻ ഒഴിവുള്ള മെഡിക്കൽ ഓഫീസർ തസ്തികകളിൽ അടിയന്തിരമായി സ്ഥിരം നിയമനം നടത്തുക, മരുന്നുകൾക്കും മറ്റുമായി പ്രത്യേക ഫണ്ട് അനുവദിക്കുക , കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ വഴി മെച്ചപ്പെട്ട ആയുർവേദ സേവനങ്ങൾക്കായി താല്കാലിക ഡോക്ടർമാരുടെ സേവനവുംകൂടി ഉപയോഗപ്പെടുത്തുക എന്നീ ആവശ്യവും ഉന്നയിച്ചു.. അതുപോലെ തന്നെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ കളിൽ നോഡൽ ഓഫീസർ പോലെയുള്ള ചികിത്സാ വൈദഗ്ദ്ധ്യം ആവശ്യമില്ലാത്ത മേഖലകളിൽ ഡോക്ടർമാരെ അധിക ഡ്യൂട്ടിക്ക് നിയമിക്കുകവഴി നിലവിൽ കാര്യക്ഷമമായി നടന്നു വരുന്ന പ്രതിരോധപ്രവർത്തനങ്ങൾക്കും മറ്റു ചികിത്സകൾക്കും തടസ്സം വരുവാൻ സാധ്യതയേറുന്നതിനാൽ കോവിഡ് കാലത്ത് പ്രവർത്തന നിരതമല്ലാത്ത മറ്റ് ഓഫീസുകളിലെ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കണമെന്നും . സംസ്ഥാന പ്രസിഡന്റ് ഡോ: ആർ കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ഡോ.വി.ജെ. സെബി എന്നിവർ പറഞ്ഞു

Related Articles

Back to top button