InternationalLatest

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ലിവര്‍പൂളിന് സ്വന്തം

“Manju”

ശ്രീജ.എസ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടധാരണം രാജകീയമാക്കി ലിവര്‍പൂള്‍. സീസണിലെ അവസാന ഹോം മത്സരത്തില്‍ ചെല്‍സിയെ തകര്‍ത്തെറിഞ്ഞാണ് ചെമ്പട കിരീടം ചൂടിയത്. സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ലിവര്‍പൂളിന്‍റെ ജയം. 30 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കിരീടം ചെമ്പട സ്വന്തമാക്കുന്നത്.

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു മത്സരം. 23-ാം മിനിറ്റില്‍ നബി കെയ്റ്റയിലൂടെ ലിവര്‍പൂള്‍ ആദ്യ ഗോള്‍ നേടി. ട്രെന്‍റ് അലക്സാണ്ടര്‍ അര്‍ണോള്‍ഡും,ജോര്‍ജിനിയോയും കൈകോര്‍ത്തപ്പോള്‍ ലിവര്‍പൂള്‍ മൂന്നു ഗോളിന് മുന്നിലെത്തി. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഒലിവര്‍ ജെറാഡിലൂടെ ചെല്‍സി ഒരു ഗോള്‍ മടക്കിയതോടെ സ്കോര്‍ 3-1 ആയി.

രണ്ടാം പകുതിയില്‍ 55-ാം മിനിറ്റിലെ ഫിര്‍മീനോ ഗോള്‍ ലിവര്‍പൂളിനെ 4-1ന് മുന്നില്‍ എത്തിച്ചു. 61-ാം മിനിറ്റില്‍ ടമ്മി എബ്രാഹാമിലൂടെയും 73-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ പുലിസിക്കിലൂടെയും ചെല്‍സി തിരിച്ചടിച്ചതോടെ മത്സരം കടുത്തതായി. എന്നാല്‍ 84-ാം മിനിറ്റില്‍ ഒക്സ്‌ലാഡേ ഷെമ്പര്‍ലിയാന്‍ ഗോള്‍ നേടിയതോടെ വിജയം ലിവര്‍പൂളിനൊപ്പം നിന്നു.

Related Articles

Back to top button