IndiaKeralaLatest

ഐപിഎല്‍ സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ എട്ടു വരെ യുഎഇയില്‍; സമയക്രമം തീരുമാനിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) പതിമൂന്നാമത് സീസണ്‍ എപ്പോള്‍ ആരംഭിക്കുമെന്നതു സംബന്ധിച്ച്‌ അന്തിമ തീരുമാനമായി. സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ എട്ടു വരെയാണ് ഈ വര്‍ഷം ഐപിഎല്‍ നടക്കുക. ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഐപിഎല്ലിന്റെ സമയക്രമം ബിസിസിഐ അനൗദ്യോഗികമായി ടീമുകളെ അറിയിച്ചു.

ഐപിഎല്‍ ഭരണസമിതി യോഗം ഉടന്‍ ചേരും. എങ്കിലും ടൂര്‍ണമെന്റിന്റെ സമയക്രമം തീരുമാനമായിട്ടുണ്ട്. സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ എട്ടു വരെയാണ് ഈ വര്‍ഷം ഐപിഎല്‍ നടക്കുക. ഇതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. 51 ദിവസം നീണ്ടുനില്‍ക്കുന്ന സമ്പൂര്‍ണ ഐപിഎല്‍ നടക്കുകയെന്നും ബ്രിജേഷ് പട്ടേല്‍ വ്യക്തമാക്കി.

കോവിഡ്-19 ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഒക്ടോബര്‍-നവംബറില്‍ ഓസ്ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ഐസിസി ട്വന്‍റി-20 ലോകകപ്പ് ക്രിക്കറ്റ് മാറ്റിവച്ചതോടെയാണ് ഐപിഎല്ലിന് വഴിയൊരുങ്ങിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എന്തൊക്കെ മുന്‍കരുതലുകളോടെയാണ് ടൂര്‍ണമെന്‍റ് നടത്തേണ്ടതെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇക്കാര്യത്തില്‍ ഔദ്യോഗികമായി യുഎഇ ക്രിക്കറ്റ് ബോര്‍ഡിന് കത്തു നല്‍കുമെന്നും പട്ടേല്‍ അറിയിച്ചു.

മൂന്നു സ്റ്റേഡിയങ്ങളാണ് ഐപിഎല്ലിന് വേണ്ടി ഒരുങ്ങുന്നത്. ദുബായ് രാജ്യാന്തര സ്റ്റേഡിയം, അബുദാബി ഷെയ്ഖ് സയിദ് സ്റ്റേഡിയം, ഷാര്‍ജ സ്റ്റേഡിയം എന്നിവയാണ് ഐപിഎല്ലിന് വേദിയാകുക. ഐസിസി അക്കാദമിയുടെ മൈതാനങ്ങള്‍ ടീമുകളുടെ പരിശീലനത്തിന് വേണ്ടി നല്‍കുന്ന കാര്യം ബിസിസിഐയുടെ പരിഗണനയിലുണ്ട്.

Related Articles

Back to top button