KeralaLatest

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഫീസ് എല്ലാ വര്‍ഷവും കൂട്ടാമെന്ന് സമിതി

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഫീസ് ഒാരോ വര്‍ഷവും വര്‍ധിപ്പിക്കണമെന്ന് ഡോ. കെ.എം. എബ്രഹാം അധ്യക്ഷനായ സമിതി. അഞ്ചു ശതമാനം വീതമാണ് കൂട്ടേണ്ടത്. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും പ്രതിമാസ വേതനത്തില്‍ നിശ്ചിത തുക ഇൗടാക്കി ഫണ്ട് സ്വരൂപിക്കാം.

ഇതിന് പലിശ നല്‍കണം. ഇത് കോവിഡ് ഫണ്ടായി ഉപയോഗിക്കാം. 20,000 ത്തിന് മുകളില്‍ ശമ്പളം വാങ്ങുന്നവരുടെയും 37,000 ന് മുകളില്‍ പെന്‍ഷന്‍ വാങ്ങുന്നവരുടെയും വിഹിതം വാങ്ങാം. 2023 ജൂലൈ മുതല്‍ ഇതു മടക്കി നല്‍കണം. 3676 കോടി രൂപ ഇങ്ങനെ സമാഹരിക്കാം.

എയ്ഡഡ് സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത പഠിക്കാന്‍ സമിതിയെ നിയോഗിക്കണം. പടിപടിയായി സര്‍ക്കാര്‍ ധനസഹായം കുറക്കണം. വിദ്യാഭ്യാസം, ധനകാര്യം, നിയമം എന്നീ മേഖലകളിലെ വിദഗ്ധരുടെ സമിതിയാണ് പഠനം നടത്തേണ്ടത്. പെട്രോള്‍-ഡീസല്‍ നികുതി വര്‍ധിപ്പിച്ച്‌ പുനഃക്രമീകരിക്കണം. 2086 കോടിയുടെ അധിക വരുമാനം ഇതുവഴി ലഭിക്കും.

മദ്യത്തിന്റെ വില്‍പന നികുതിയും എക്സൈസ് ഡ്യൂട്ടിയും 50 ശതമാനം കൂട്ടണം. ഇതുവഴി 6452 കോടി ലഭിക്കും. മദ്യം വീട്ടിലെത്തിക്കാന്‍ അംഗത്വ ഫീസ് ഇൗടാക്കണം. 10 വര്‍ഷം കൊണ്ട് 3744 കോടി ലഭിക്കും. 18 ശതമാനം ജി.എസ്.ടി ഈടാക്കുന്ന 100 രൂപ, 500 രൂപ അംഗത്വമാണ് ഉദ്ദേശിക്കുന്നത്. ഭൂമിയുടെ ന്യായ വില വര്‍ധിപ്പിക്കണം. അതോടൊപ്പം സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ചെറിയ കുറവ് വരുത്താനാകും. 700 കോടി അധിക വരുമാനം ലഭിക്കും. ന്യായ വില വര്‍ഷം തോറും വര്‍ധിപ്പിക്കണം.

Related Articles

Back to top button