IndiaKeralaLatestThiruvananthapuram

പ്ലസ്ടുവിന് റാങ്ക് നേടി 19കാരിയായ അമ്മ

“Manju”

സിന്ധുമോള്‍ ആര്‍

അഗര്‍ത്തല: ത്രിപുരയില്‍ 19കാരിയായ മാതാവിന് 12ാം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയവും റാങ്കും. 15-ാം വയസില്‍ വിവാഹിതയായി രണ്ടര വയസുകാരന്റെ അമ്മയായ സംഘമിത്ര ദേബാണ് പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയവും റാങ്കും നേടിയത്. വെള്ളിയാഴ്ച ത്രിപുര ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ പ്രസിദ്ധീകരിച്ച 12-ാം ക്ലാസ് പരീക്ഷ ഫലത്തിലാണ് ദേബ് ആദ്യ പത്ത് റാങ്കുകാരില്‍ ഒരാളായി മറിയത്. ആര്‍ട്സ് വിഭാഗത്തില്‍ പഠനം പൂര്‍ത്തിയാക്കിയ അവര്‍ 92.6 ശതമാനം മാര്‍ക്കുമായി സ്വന്തം വിഭാഗത്തില്‍ ഏഴാം റാങ്കും എല്ലാ വിഭാഗങ്ങളിലുമായി ഒമ്പതാം സ്ഥാനത്തുമെത്തി.

വടക്കുകിഴക്കന്‍ സംസ്ഥാനമായ ത്രിപുരയുടെ തലസ്ഥാന നഗരിയായ അഗര്‍ത്തലയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ ഗാന്ധിഗ്രാം ആണ് ദേബിന്റെ സ്വദേശം. കശ്മീരില്‍ സേവനമനുഷ്ഠിക്കുന്ന ബി.എസ്.എഫ് ജവാന്‍ രാജു ഘോഷാണ് ഭര്‍ത്താവ്. ‘വീട്ടുജോലികള്‍ക്കൊപ്പം എന്റെ കുഞ്ഞിന്റെ കാര്യങ്ങള്‍ കുടി നിറവേറ്റിയ ശേഷമാണ് ഞാന്‍ പഠിച്ചത്. വീട്ടുകാര്‍ നന്നായി സഹായിച്ചു. ഫലത്തില്‍ ഞാന്‍ അതീവ സന്തുഷ്ഠയാണ്. ഇപ്രകാരം തന്നെ ഡിഗ്രിയും നേടാന്‍ ആഗ്രഹിക്കുന്നു’ ദേബ് പറഞ്ഞു. ഇതേ പ്രദേശത്ത് നിന്ന് തന്നെയുള്ള കര്‍ഷകന്റെ മകളാണ് ദേബ്. ഹൈസ്കൂള്‍ തലത്തില്‍ 77 ശതമാനം മാര്‍ക്ക് നേടിയെങ്കിലും ചെറുപ്രായത്തില്‍ വിവാഹം കഴിഞ്ഞതിനാല്‍ പഠനത്തില്‍ ഇടവേള വന്നു.

ഉന്നത വിജത്തിന്റെ ആരവങ്ങള്‍ക്കിടയിലും ശൈശവ വിവാഹം ചോദ്യചിഹ്നമായി തുടരുകയാണ്. സംസ്ഥാനത്തെ ഗ്രാമീണ മേഖലയില്‍ ശൈശവ വിവാഹങ്ങള്‍ തടയാനാകുന്നില്ല. ഈയിടെ നടത്തിയ ഒരു പഠനത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ത്രിപുര. ഇവിടെ നടക്കുന്ന വിവാഹങ്ങളില്‍ 21.6 ശതമാനവും ശൈശവ വിവാഹങ്ങളാണ്.

Related Articles

Back to top button