KeralaLatestThiruvananthapuram

പെട്രോള്‍ വില വര്‍ധന; നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

“Manju”

സിന്ധുമോള്‍ ആര്‍
ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും വിലനിയന്ത്രിക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയത് ശരിയായ അര്‍ഥത്തില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയ്ക്ക് വന്‍തോതില്‍ വിലകുറയുമ്പോള്‍ അതിന്റെ ആനുകൂല്യം ഇവിടെയും ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്താണ് ഹര്‍ജി നല്‍കിയത്. ജസ്റ്റീസുമാരായ ആര്‍.എഫ്. നരിമാന്‍, നവിന്‍ സിന്‍ഹ, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങുന്ന ബഞ്ച് ഹര്‍ജി വാദം കേള്‍ക്കാന്‍ മാറ്റിവച്ചു.
പെട്രോളിനും ഡീസലിനും നികുതി നിശ്ചയിക്കേണ്ടത് അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വിലയ്ക്കനുസരിച്ചാകരുത്. മറിച്ച്‌ ഇവയ്ക്ക് പരമാവധി നികുതി സര്‍ക്കാര്‍ നിശ്ചയിക്കണം. രാജ്യാന്തര ക്രൂഡ് ഓയില്‍ വില കുറയുന്നതിനനുസരിച്ച്‌ നികുതിയും എക്സൈസ് തീരുവയും കുറയ്ക്കണമെന്നും അഡ്വ. നിഷെ രാജന്‍ ശങ്കര്‍ വഴി ഫയല്‍ചെയ്ത ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
നിലവില്‍ ചില്ലറവില്‍പ്പന വിലയുടെ ഏതാണ്ട് 25 ശതമാനമാണ് മൂല്യവര്‍ധിത നികുതി. ഉടമസ്ഥാവകാശം ഭൂരിഭാഗവും സര്‍ക്കാരിന്റേതായ പൊതുമേഖലാ എണ്ണക്കമ്ബനികള്‍ പ്രതിദിനമെന്നോണം വില വര്‍ധിപ്പിക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില എക്കാലത്തേയും കുറവാണ് ഏപ്രിലില്‍ രേഖപ്പെടുത്തിയത്. ഇപ്പോള്‍ അല്പം ഉയര്‍ന്നെങ്കിലും കഴിഞ്ഞ സാമ്പത്തികവര്‍ഷത്തേക്കാള്‍ വളരെ കുറവാണ്.
പെട്രോള്‍, ഡീസല്‍ എന്നിവയുടെ യഥാര്‍ഥ വിലയേക്കാള്‍ 150 ശതമാനം കൂടുതല്‍ തുകയാണ് ജനങ്ങളില്‍നിന്നും ഈടാക്കുന്നത്. പെട്രോളിനേക്കാള്‍ വില കുറവുണ്ടായിരുന്ന ഡീസലിനു ചിലയിടങ്ങളില്‍ പെട്രോളിനെക്കാള്‍ വില വര്‍ധിപ്പിച്ചു. പൊതുജനങ്ങളില്‍നിന്ന് ഈടാക്കുന്ന ഈ തുക സര്‍ക്കാരുകളും ഓയില്‍ കമ്പനികളും ലാഭമായി പങ്കിട്ടെടുക്കുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

Related Articles

Back to top button