IndiaLatest

സുശാന്ത് മരിച്ചത് സഹോദരിയുടെ സുഹൃത്ത് മരുന്ന് നിർദേശിച്ചതിനു പിന്നാലെ: റിയ

“Manju”

മുംബൈ • നടൻ സുശാന്ത് സിങ്ങിനു വിഷാദരോഗത്തിനു മരുന്നു നൽകാൻ വ്യാജരേഖ ചമച്ചെന്ന് ആരോപിച്ച് സഹോദരി പ്രിയങ്ക, അവരുടെ സുഹൃത്തും ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിലെ ഡോക്ടറുമായ തരുൺ കുമാർ എന്നിവർക്കെതിരെ സുശാന്തിന്റെ കാമുകി റിയ ചക്രവർത്തി മുംബൈ പൊലീസിനു പരാതി നൽകി. ആ കുറിപ്പടികൾ ലഭിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് സുശാന്തിന്റെ മരണമെന്നും രോഗിയെ കാണുകയോ സംസാരിക്കുകയോ ചെയ്യാതെ മരുന്നു നൽകിയതിലൂടെ മാനസിക പ്രശ്നങ്ങൾക്കുള്ള ടെലിമെഡിസിൻ മാർഗനിർദേശങ്ങൾ ലംഘിച്ചെന്നും റിയ ആരോപിച്ചു.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഇന്ന്, തുടർച്ചയായ മൂന്നാംദിവസവും റിയയെ ചോദ്യം ചെയ്യും. ഇന്നലെ ചോദ്യംചെയ്യൽ 8 മണിക്കൂറോളം നീണ്ടു.

ലഹരിക്കേസിൽ അറസ്റ്റിലായ സഹോദരൻ ഷോവിക് ചക്രവർത്തിക്കൊപ്പവും ചോദ്യം ചെയ്തു. സുശാന്തിന്റെ മുൻ മാനേജർ അറസ്റ്റിലായ സാമുവൽ മിറാൻഡ, വീട്ടുജോലിക്കാരൻ ദീപേഷ് സാവന്ത് എന്നിവർക്കൊപ്പമാണ് ഇന്നത്തെ മൊഴിയെടുക്കൽ. അതിനിടെ, ലഹരി കേസിൽ ഒൻപതാമത്തെയാളെ എൻസിബി അറസ്റ്റ് ചെയ്തു. അനൂജ് കേസ്‍വാനിയെന്ന യുവാവാണ് പിടിയിലായത്.

Related Articles

Back to top button