KeralaLatest

സൈബര്‍ സെല്‍ പോലിസുദ്യോഗസ്ഥന്‍ എന്ന വ്യാജേന സ്ത്രീകള്‍ താമസിക്കുന്ന വീട്ടിലെത്തി പീഡനം യുവാവ് പിടിയിൽ

“Manju”

തിരുവനന്തപുരം: പാലോട് പോലിസ് സ്റ്റേഷന്‍ പരിധിയില്‍ സൈബര്‍ സെല്‍ പോലിസുദ്യോഗസ്ഥന്‍ എന്ന വ്യാജേന സ്ത്രീകള്‍ താമസിക്കുന്ന വീട്ടിലെത്തി അവരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ യുവാവിനെ പാലോട് പോലിസ് അറസ്റ്റ് ചെയ്തു. കുറുപുഴ വില്ലേജില്‍ നന്ദിയോട് പൗവത്തുര്‍ സ്മിതാ ഭവനില്‍ ദീപു കൃഷ്ണന്‍(36) ആണ് അറസ്റ്റിലായത് .

സ്ത്രീകള്‍ താമസിക്കുന്ന വീടുകളിലെത്തി സൈബര്‍ സെല്‍ ഉദ്യോഗസ്ഥനാണ് എന്ന് സ്വയം പരിചയപ്പെടുത്തുകയും അവിടെ താമസിക്കുന്ന സ്ത്രികളുടെ നഗ്ന ചിത്രങ്ങളും അശ്ലീല ദൃശ്യങ്ങളും മറ്റും യൂടുബില്‍ അപ് ലോഡ് ചെയ്തിട്ടുളളത് പോലിസിന് ലഭിച്ചിട്ടുണ്ടെന്നും അത് ഉറപ്പു വരുത്തുന്നതിന് വന്ന ഉദ്യോഗസ്ഥനാണ് എന്നു പറയുകയും ചെയ്യും. ഇക്കാര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനായി ശരീരത്തിന്റെ അളവുകള്‍ എടുക്കണമെന്നു പറയുകയും, അളവുകള്‍ എടുക്കുന്നതിന് ഒരു സമ്മത പത്രം ഇരയുടെ കൈയ്യില്‍ നിന്ന് എഴുതി വാങ്ങിയ ശേഷം അളവുകള്‍ എടുക്കുന്നതിനിടക്ക് അപമര്യാദയായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു ഇയാളുടെ രീതി. പോലിസുകാരെ പോലെ രൂപഭാവം വരുത്തി മാസ്ക് ധരിച്ച്‌ മാന്യമായ വേഷവിധാനത്തിലാണ് ഇയാള്‍ വീടുകളില്‍ എത്തിയിരുന്നത്.

കഴിഞ്ഞ നാലിന് പാലോട് സ്വദേശിനി സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വന്നെങ്കിലും പ്രതിയെക്കുറിച്ച്‌ വിവരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കി. 25000 ത്തോളം ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചും 8 കിലോമീറ്റര്‍ ചുറ്റളവിലുള്ള സിസിടിവി കാമറ ദൃശ്യങ്ങള്‍ പരിശോധിച്ച്‌ പ്രതി സഞ്ചരിച്ച വാഹനം കണ്ടെത്തുകയും ചെയ്തു. പോലിസ് അന്വേഷിക്കുന്നതറിഞ്ഞ്‌ ഒളിവില്‍ പോയ പ്രതിയെ തിരുവനന്തപുരം റൂറല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ തമ്ബാന്നൂരിലുള്ള ഒരു ലോഡ്ജില്‍ നിന്നും ഇന്ന് പിടികൂടുകയായിരുന്നു. ഒളിവില്‍ താമസിക്കുന്നതിനിടെ തിരുവനന്തപുരം കരമന പോലിസ് സ്റ്റേഷന്‍ പരിധിയില്‍ ഒരിടത്തും മെഡിക്കല്‍ കോളേജ് പോലിസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടിടങ്ങളിലും സമാന രീതിയിലുളള കുറ്റകൃത്യങ്ങള്‍ നടത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി മനസ്സിലായിട്ടുണ്ട്. പാലോട് സ്റ്റേഷന്‍ പരിധിയില്‍ മറ്റൊരു സ്ഥലത്തും ഇത്തരം കുറ്റകൃത്യം നടത്താന്‍ ഇയാള്‍ ശ്രമം നടത്തിയിരുന്നു. പത്ത് വര്‍ഷക്കാലമായി വിദേശത്തായിരുന്ന പ്രതി അവിടെ കുറച്ച്‌ കാലം ജയില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷം 2020 ജൂലൈ അവസാനമാണ് തിരിച്ച്‌ നാട്ടിലെത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി.

Related Articles

Back to top button