IndiaKeralaLatest

നീതി മാത്രം ആവശ്യപ്പെട്ട് ഹഥ്റാസിലെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍

“Manju”

സിന്ധുമോള്‍ . ആര്‍

ലഖ്‍നൗ: ഞങ്ങളുടെ കുഞ്ഞിന്‍റെ മുഖം പോലും കാണിച്ചില്ല. രാത്രി അവളുടെ മൃതദേഹം കൊണ്ടുവന്ന് ഒരു പറമ്പിലിട്ട് കത്തിച്ചുകളഞ്ഞു. അവളെ അവസാനമായി ഒരുനോക്ക് കാണാന്‍ പോലും സമ്മതിച്ചില്ല. എന്തിനാണിങ്ങനെ ചെയ്തത്? ജില്ലാ മജിസ്ട്രേറ്റ് വന്ന് ഞങ്ങളുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയായിരുന്നു. അവളുടെ മുഖം വികൃതമായിരുന്നു. അവളുടെ മുഖം കണ്ടാല്‍ പത്ത് ദിവസത്തേക്ക് നിങ്ങള്‍ വെള്ളം കുടിക്കില്ല എന്നാണ് അയാള്‍ ഞങ്ങളോട് പറഞ്ഞത്. എല്ലാവരും പോകും, മാധ്യമങ്ങള്‍ ഒക്കെ പോകും, പിന്നെ ഞങ്ങള്‍ മാത്രമേ ഉണ്ടാകൂ എന്നാണയാള്‍ ഞങ്ങളോട് പറഞ്ഞത്. ഞങ്ങള്‍ക്ക് ഒരു സഹായവും വേണ്ട. ഒരു രൂപ പോലും സര്‍ക്കാരിന്റേതായിട്ട് വേണ്ട. നീതി മാത്രം മതി. അത് കിട്ടുമെന്ന് തോന്നുന്നില്ല. യുപി സര്‍ക്കാരിനെ ഞങ്ങള്‍ക്ക് വിശ്വാസമില്ലാ, എന്ന് ഹഥ്റാസിലെ ഫൂല്‍ഗഢി ഗ്രാമത്തിലിരുന്ന് പെണ്‍കുട്ടിയുടെ ബന്ധു പറയുന്നു .

Related Articles

Back to top button