ശ്രീജ.എസ്
ന്യൂഡല്‍ഹി: ഓക്‌സ്ഫഡിന്റെ കോവിഡ് വാക്‌സിന്‍ അടുത്ത വര്‍ഷം ജൂലൈ വരെ മാത്രമേ കുറഞ്ഞ വിലയ്ക്ക് ലഭിക്കു.അതിനു ശേഷം വില ഉല്‍പാദക കമ്പനിയായ അസ്ട്രാസെനക തീരുമാനിക്കും. അതുവരെയേ കോവിഡിനെ മഹാമാരിയായി കണക്കാക്കാനാകൂ എന്നുമാണ് കമ്പനിയുടെ നിലപാട്.
വാക്‌സിന്‍ ലാഭമെടുക്കാതെ ലഭ്യമാക്കുമെന്ന് നേരത്തേ കമ്പനി വാഗ്ദാനം നൽകിയിരുന്നു.
അസ്ട്രാസെനക അടക്കം ഒട്ടേറെ കമ്പനികള്‍ക്കു വിവിധ സ്ഥാപനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും വാക്‌സിന്‍ ഗവേഷണത്തിനു സാമ്പത്തിക സഹായം ലഭിച്ചിരുന്നു. അതിനാലാണ് കമ്പനി ലാഭമെടുക്കാതെ വാക്‌സിന്‍ ലഭ്യമാക്കുമെന്നു പ്രഖ്യാപിച്ചിരുന്നത്.