KeralaLatest

പിന്തുണയ്ക്ക് കേരളത്തോട് നന്ദി പറഞ്ഞ് സജ്ന ഷാജി.

“Manju”

കൊച്ചി• പിന്തുണയ്ക്ക് കേരളത്തോട് നന്ദി പറഞ്ഞ് സജ്ന ഷാജി. പ്രശ്നം അറിഞ്ഞ് രാത്രി 12 മണിയോടെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ വിളിച്ചിരുന്നെന്നും പിറ്റേന്ന് രാവിലെ വിളിക്കാം എന്ന് ആശ്വസിപ്പിച്ചാണ് ഫോൺ വച്ചതെന്നും സജ്ന പറയുന്നു. ഇതിനൊപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം ഒട്ടേറെ രാഷ്ട്രീയക്കാർ വിളിച്ചിരുന്നെന്നും പിന്തുണ അറിയിച്ചെന്നും സജ്ന പറഞ്ഞു. കട തുടങ്ങാൻ സഹായിക്കാമെന്ന് പറഞ്ഞ ജയസൂര്യയ്ക്കും സജ്ന നന്ദി പറഞ്ഞു. ഒരു വീടെന്ന സ്വപ്നം ഇപ്പോഴും അകലയാണെന്ന പരിഭവവും സജ്ന പങ്കുവയ്ക്കുന്നു.

കോട്ടയം സ്വദേശി സജ്ന ഷാജി 13 വർഷം മുൻപാണ് കൊച്ചിയിലെത്തുന്നത്. നിലനിൽപിനായി ട്രെയിനിൽ ഭിക്ഷയെടുത്ത് തുടങ്ങിയ ജീവിതം. വർഷങ്ങൾക്കിപ്പുറം ഒരാൾക്ക് മുന്നിലും കൈ നീട്ടാതെ അന്തസ്സായി ജോലിയെടുത്ത് ജീവിക്കുന്ന സജ്നയെ കോവിഡ് പ്രതിസന്ധിയും തളർത്തിയിരുന്നില്ല. കൂടെ ഉള്ളവരുടെ കൂടി പട്ടിണി അകറ്റാനാണ് മൂന്ന് മാസം മുൻപ് തൃപ്പുണിത്തുറ ഇരുമ്പനത്ത് വഴിയോര ബിരിയാണി കച്ചവടം തുടങ്ങിയത്. പരിസരത്ത് കച്ചവടം നടത്തിയവരാണ് സജ്നയുടെ ബിരിയാണി കച്ചവടം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടു ക്രൂരതയ്ക്ക് മുതിർന്നത്.

Related Articles

Back to top button