രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ചത് 63,371 പേര്‍ക്ക്
സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 73,70,469 ആയതായി ആരോഗ്യമന്ത്രാലയം റിപോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനുള്ളില്‍ 63,371 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 895 പേര്‍ മരിക്കുകയും ചെയ്തു. ഇന്ത്യയില്‍ ഐസിഎംആര്‍ കണക്കനുസരിച്ച് 8,04,528 സജീവ രോഗികളാണ് ഉള്ളത്. 64,53,780 പേര്‍ രോഗമുക്തരാവുകയും ചെയ്തു.ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് 1,12,161 പേരാണ് മരിച്ചത്.
മഹാരാഷ്ട്രയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുളള സംസ്ഥാനം. 1,92,936 സജീവ കേസുകളാണ് നിലവില്‍ മഹാരാഷ്ട്രയിലുളളത്, 13,30,483 പേര്‍ രോഗമുക്തരായി. 41,195 പേര്‍ മരിക്കുകയും ചെയ്തു. കര്‍ണാടകയാണ് തൊട്ടടുത്ത സ്ഥാനത്ത്, 1,13,557 സജീവരോഗികള്‍. രോഗമുക്തരുടെ എണ്ണം 6,20,008. 10,283 പേര്‍ മരിക്കുകയും ചെയ്തു.
കേരളത്തില്‍ നിലവില്‍ 94,609 സജീവരോഗികളുണ്ട്. 2,22,231 പേര്‍ രോഗമുക്തരാവുകയും ചെയ്തു. 1,089 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആന്ധ്രയില്‍ നിലവില്‍ 40,047 സജീവ കേസുകളാണ് ഉള്ളത്. 7,25,009 പേര്‍ രോഗമുക്തരായി. 6,357 പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ 41,872 പേരാണ് രോഗബാധിതരായി ആശുപത്രിയില്‍ കഴിയുന്നത്. 6,22,458 പേര്‍ രോഗമുക്തരായി. 10,472 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ സജീവരോഗികളുടെ എണ്ണം 22,605ആണ്. 2,92,502 പേര്‍ രോഗമുക്തരായി. 5,924 പേര്‍ മരിച്ചു.