InternationalKeralaLatest

കൊറോണ വൈറസ് സാന്നിധ്യം മരണശേഷവും

“Manju”

കൊറോണ വൈറസ് ബാധിച്ച് മരിച്ചയാളുടെ ശ്വാസകോശം കട്ടിയുളള പന്ത് പോലെ കഠിനം; മരണശേഷവും  കൊവിഡ് വൈറസ് സാന്നിധ്യം – East Coast Daily Malayalam

സിന്ധുമോൾ. ആർ

ബംഗളുരു: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട് ഒരു വര്‍ഷം ആകാറായിട്ടും ഇതുവരെ വൈറസിനെതിരെയുള്ള വാക്‌സിന്‍ കണ്ടെത്താനായിട്ടില്ല. ഇന്ത്യയുള്‍പ്പെടെയുള്ള മിക്ക ലോകരാഷ്ട്രങ്ങളിലും വാക്‌സിന്‍ പരീക്ഷണത്തിലേര്‍പ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഒരോ തവണയും കൊറോണ വൈറസിനെ സംബന്ധിയ്ക്കുന്ന ഞെട്ടിയ്ക്കുന്ന പുതിയ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

കര്‍ണാടകയില്‍ കൊവിഡ് ബാധിച്ച്‌ മരണമടഞ്ഞ 62 വയസുകാരന്റെ ശ്വാസകോശം കട്ടിയേറിയ പന്ത് പോലെ കഠിനമായാണ് കണ്ടതെന്ന് റിപ്പോര്‍ട്ട്. മരണശേഷം 18 മണിക്കൂര്‍ കഴിഞ്ഞും മൂക്കിലെയും തൊണ്ടയിലെയും സ്രവങ്ങള്‍ പരിശോധിച്ചപ്പോള്‍ കൊവിഡ് വൈറസ് സാന്നിദ്ധ്യം കണ്ടെത്തി. ഓക്സ്ഫോര്‍ഡ് മെഡിക്കല്‍ കോളേജിലെ ഗവേഷകനായ ഡോ.ദിനേശ് റാവുവാണ് ഇക്കാര്യങ്ങള്‍ ഗവേഷണത്തിലൂടെ കണ്ടെത്തിയത്. ധമനികളില്‍ വായു അറകള്‍ രൂപപ്പെട്ടിരുന്നുവെന്നും റാവു കണ്ടെത്തി.

റിപ്പോര്‍ട്ട് പ്രകാരം മൂക്ക്, തൊണ്ട,വായ്, ശ്വാസകോശം,ശ്വസനനാളി എന്നിവിടങ്ങളില്‍ നിന്ന് ഡോ.റാവു അഞ്ച് സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനകളില്‍ പോസിറ്റീവായിരുന്നു. ഇതിനര്‍ത്ഥം കൊവിഡ് രോഗിയുടെ ശരീരം മരണശേഷവും രോഗം പടര്‍ത്താന്‍ കഴിവുളളതാണെന്നാണ്. എന്നാല്‍ തൊലിപ്പുറത്ത് കൊവിഡ് നെഗറ്റീവ് ആയിരുന്നെന്നും കണ്ടെത്തി. ഡോ.റാവു പറഞ്ഞു. അമേരിക്കയിലും ഇറ്റലിയിലും നടത്തിയ പഠനങ്ങളിലും ഇതുതന്നെയാണ് കണ്ടെത്തിയത്.

Related Articles

Back to top button