സിന്ധുമോൾ. ആർ
പത്തനംതിട്ട: ശബരിമലയില്‍ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചതോടെ സന്നിധാനം വീണ്ടും സുരക്ഷാ ശക്തമാക്കാന്‍ ഒരുങ്ങുന്നു . സന്നിധാനത്ത് ദേവസ്വം മരാമത്തിലെ ഓവര്‍സിയര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് പമ്പയില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം ഉണ്ടായത്. ദേവസ്വം ബോര്‍ഡില്‍ പുറംജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പിപിഇ കിറ്റ് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ശബരിമല തീര്‍ത്ഥാടകര്‍ മറ്റ് പ്രദേശങ്ങളില്‍ നിന്ന് വന്നവരുമായി ഇടകലരാതെ ഇരിക്കാന്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. കൊവിഡ് ബാധ മാറിയ ശേഷം വരുന്നവര്‍ ലക്ഷണങ്ങള്‍ പൂര്‍ണമായും മാറി ആരോഗ്യം വീണ്ടെടുത്ത ശേഷമേ വരാവൂ. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കാണ് നിലവില്‍ പ്രവേശനം. നിലക്കലില്‍ നടന്ന ടെസ്റ്റുകളുടെ ഫലം പരിശോധിക്കുമ്പോള്‍ ആയിരത്തില്‍ അഞ്ച് പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്.