തിരുവനന്തപുരം• സോളർ കേസിലെ മുഖ്യപ്രതി കെ.ബി.ഗണേഷ് കുമാർ എംഎൽഎയെന്ന് വെളിപ്പെടുത്തൽ. ഗണേഷ് കുമാറിന്റെ ബന്ധുവും കേരള കോൺഗ്രസ് (ബി) മുൻ സംസ്ഥാന നേതാവുമായ ശരണ്യ മനോജാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സരിത നിരന്തരം മൊഴിമാറ്റിയതിനു പിന്നിൽ ഗണേഷും അദ്ദേഹത്തിന്റെ പിഎ പ്രദീപ് കോട്ടാത്തലയുമാണ്. സരിതയെക്കൊണ്ട് പലതും പറയിക്കുകയും എഴുതിക്കുകയും ചെയ്തു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി കല്ലേറ് കൊണ്ടിട്ടും സോളാറുമായി ബന്ധപ്പെട്ട രഹസ്യം പറഞ്ഞില്ല. രക്ഷിക്കണമെന്ന് പറഞ്ഞതിനാൽ താൻ അന്ന് ഇടപെട്ടെന്നും മനോജ് പറഞ്ഞു. തിരഞ്ഞെടുപ്പ് േയാഗത്തിലാണ് മനോജ് ഇക്കാര്യം വെളിപ്പെടുത്തിയത്.
തന്റെ പേര് പുറത്തുവരാതിരിക്കാനാണു ഗണേഷ് ശ്രമിച്ചത്. പ്രദീപ് കോട്ടാത്തല വെറും ആജ്ഞാനുവർത്തിയാണ്. ഗണേഷ് പറയാതെ ഇടപെടില്ല. സരിതയ്ക്കു വീട് വാടകയ്ക്ക് എടുത്തു താമസിപ്പിച്ചത് താനാണെന്നും മനോജ് പറഞ്ഞു. സരിതയുടെ കത്ത് തിരുത്തിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ പേര് ചേർത്തതാണെന്നും മനോജ് വ്യക്തമാക്കി.