സിന്ധുമോൾ. ആർ
പൂനെ: മൂന്നാമതും പെണ്‍കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്ന് ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മ വെള്ളത്തില്‍ മുക്കി കൊന്നു. പോലീസ് അറസ്റ്റ് ചെയ്ത യുവതിയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. പൂനെയിലെ ബരാമതിയിലാണ് സംഭവം. രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ശേഷം മൂന്നാമത് ആണ്‍കുഞ്ഞ് ജനിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്ന് അറസ്റ്റിലായ യുവതി പറയുന്നു. പെണ്‍കുഞ്ഞ് ജനിച്ചതോടെ നിരാശയിലായിരുന്നു. അതേ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസമായി സ്വന്തം വീട്ടില്‍ താമസിക്കുന്ന യുവതി കുഞ്ഞിനെ ക്രൂരമായി കൊല്ലുകയായിരുന്നു.
ഭാര്യയുടെ പ്രവൃത്തിയെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന് ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കി. പെണ്‍കുഞ്ഞ് ജനിച്ചതില്‍ തനിക്ക് വിഷമം ഇല്ലായിരുന്നുവെന്നും ഭര്‍ത്താവ് പറഞ്ഞു. ഭര്‍ത്താവിന് പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിക്കും. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.