സിന്ധുമോൾ. ആർ
ബംഗളൂരു: ജയില്‍ മോചനം ആവശ്യപ്പെട്ടു കൊണ്ടുള്ള ശശികലയുടെ അപേക്ഷ ജയില്‍ അധികൃതര്‍ തള്ളി. ശിക്ഷാ കാലാവധി മുഴുവന്‍ പൂര്‍ത്തിയാക്കണമെന്നും അധികൃതര്‍ അറിയിച്ചു. നാല് മാസത്തെ ശിക്ഷായിളവിനാണ് ശശികല അപേക്ഷ നല്‍കിയിരുന്നത്. ഈ മാസം അവസാനത്തോടെ മോചനമുണ്ടാകുമെന്നുമാണ് ശശികലയുടെ അഭിഭാഷകര്‍ അറിയിച്ചിരുന്നത്.
സുപ്രീം കോടതി വിധിച്ച പത്ത് കോടി രൂപയുടെ പിഴ ബംഗളൂരു പ്രത്യേക കോടതിയില്‍ ശശികല അടയ്ക്കുകയും ചെയ്തിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാലു വര്‍ഷത്തെ തടവിനാണ് ശശികലയെ ശിക്ഷിച്ചിരുന്നത്.