സിന്ധുമോൾ. ആർ
ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പാരമ്ബര 2-0 സ്വന്തമാക്കി. അതിനാല്‍ ഇന്നലെ മത്സരം കൂടി ജയിച്ച സമ്പൂര്‍ണ വിജയം സ്വന്തമാക്കാന്‍ ആകും ഇന്ത്യ ഇന്ന് ശ്രമിക്കുക.
ആദ്യ രണ്ട് മത്സരത്തിലും മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും അവര്‍ ഒരു പോലെ തിളങ്ങി. ഇന്ന് ഇന്ത്യന്‍ സമയം 1:45നാണ് മല്‍സരം ആരംഭിക്കുന്നത്. ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ ജസ്പ്രീത് ബുംറയോ മുഹമ്മദ് ഷാമിയോ ആവശ്യമില്ലായിരുന്നു. ഇന്ത്യയുടെ ആക്രമണം ഓസ്‌ട്രേലിയയെ പിന്നിലാക്കി.
ടി നടരാജന്‍ ബൗളിങ്ങില്‍ വീണ്ടും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ മാത്യു വെയ്ഡിന്റെ ആക്രമണത്തിന് ശേഷം മധ്യ ഓവറിലൂടെ ഓസ്ട്രേലിയയെ നിയന്ത്രിക്കുന്നതില്‍ ഷാര്‍ദുല്‍ താക്കൂര്‍ ഒരു പങ്കുവഹിച്ചു. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ചൊവ്വാഴ്ചത്തെ മത്സരത്തിലെ മടങ്ങിയെത്തിയേക്കുമെന്ന് ഓസ്‌ട്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞു.