മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന കോഴിക്കോട്, മലപ്പുറം,കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളില്‍ രാവിലെ ഏഴു മണിക്കു തന്നെ പോളിങ് തുടങ്ങി. 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 42.87 ലക്ഷം പുരുഷൻമാരും 46.87 ലക്ഷം സ്ത്രീകളും 86 ട്രാൻസ്‌ജെൻഡേഴ്‌സും അടക്കം 89.74 ലക്ഷം വോട്ടര്‍മാരാണ് മൂന്നാം ഘട്ടത്തില്‍ വിധിയെഴുതുന്നത്.
പ്രശ്‌നബാധിത ബൂത്തുകള്‍ ഏറ്റവും കൂടുതലുള്ളത് ഈ ജില്ലകളിലാണ് എന്നതിനാല്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. 1105 പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നാല് വടക്കന്‍ ജില്ലകള്‍ കൂടി വിധിയെഴുതുന്നതോടെ സംസ്ഥാനത്ത് മൂന്നു ഘട്ടങ്ങളായുള്ള വോട്ടെടുപ്പ് ഇന്ന് പൂര്‍ത്തിയാകും. ഫലം ബുധനാഴ്ച അറിയാം. കോഴിക്കോട് മാവൂർ ഗ്രാമപ്പഞ്ചായത്തിലെ താത്തൂർപൊയ്യിൽ, കണ്ണൂർ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് സ്ഥാനാർഥികളുടെ മരണത്തെ തുടർന്ന് മാറ്റിയിട്ടുണ്ട്.