IndiaLatest

വധൂഗൃഹം കണ്ടെത്താനാവാതെ വരനും കൂട്ടരും അലഞ്ഞത് ഒരു രാത്രി

“Manju”

വാരണാസി: വിവാഹത്തിനായി പുറപ്പെട്ടു പക്ഷേ ഒരു രാത്രി മുഴുവൻ അന്വേഷിച്ചിട്ടും വധുവിന്റെ വീട് കണ്ടെത്താനാകാതെ വരന്റെ സംഘം. ദല്ലാൾ പറ്റിച്ചതിനേത്തുടർന്നാണ് വരൻറെ സംഘത്തിന് അമളി പറ്റിയത്. വാരണാസിയിലാണ് സംഭവം. അസംഗഡിൽ നിന്ന് മാവുലേക്കാണ് വരന്റെ സംഘം പുറപ്പെട്ടത്. ഡിസംബർ 10 ന് രാത്രിയിലായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. എന്നാൽ വധുവിൻറെ വീട് കണ്ടെത്താനാകാതെ സംഘം കുഴങ്ങുകയായിരുന്നു.
കൊടും തണുപ്പത്ത് വധുവിന്റെ വീട് കണ്ടെത്താനാകാതെ വലഞ്ഞ വരന്റെ സംഘം നിരവധി വീടുകളിൽ കയറി വധുവിന്റെ വീടിനേക്കുറിച്ച് അറിയാൻ പറ്റാതെ വന്നതോടെ ക്ഷുഭിതരായി മടങ്ങുകയായിരുന്നു. അസംഗഡിലെ കാൻഷി റാം കോളനിയിലെ കോട്ടിവാലി മേഖലയിലാണ് വരന്റെ വീട്. എന്നാൽ വരനെ ദല്ലാളായി എത്തിയ സ്ത്രീ വഞ്ചിക്കുകയായിരുന്നുവെന്നാണ്
തിരികെ വീട്ടിലെത്തിയ ശേഷം ദല്ലാളായ സ്ത്രീയെ വരന്റെ വീട്ടുകാർ കണ്ടെത്തി തടഞ്ഞുവച്ചു. ഇത് കോട്ടിവാലി പൊലീസ് സ്റ്റേഷനിൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. നാലുവർഷങ്ങൾക്ക് മുൻപ് ബിഹാറിലെ സമസ്തിപൂർ സ്വദേശിയായ പെൺകുട്ടിയുമായി യുവാവിന്റെ വിവാഹം കഴിഞ്ഞതായിരുന്നു. വിവാഹത്തിന് പിന്നാലെ ഏതാനും മാസങ്ങൾക്ക് ശേഷം ഈ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി.
പിന്നീട് യുവതി വരന്റെ വീട്ടിലേക്ക് വരാൻ തയ്യാറായില്ല. ഇതോടെയാണ് യുവാവിന് വീട്ടുകാർ വീണ്ടും വിവാഹം ആലോചിച്ചത്. ഇതിനിടെയാണ് ദല്ലാളായ സ്ത്രീ വരന്റെ വീട്ടുകാരെ സമീപിച്ചത്. കോട്ടിവാലി പൊലീസിന്റെ ഇടപെടലിന് പിന്നാലെയാണ് വരന്റെ വീട്ടുകാർ ദല്ലാളിനെ വിടാൻ തയ്യാറായത്.

Related Articles

Back to top button