IndiaLatest

ഓസീസ്‌ ടെസ്‌റ് ; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച

“Manju”

സിന്ധുമോൾ. ആർ

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. മൂന്നാം ദിനം വെറും 10 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അഞ്ചു വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ പാറ്റ് കമ്മിന്‍സ് തിരിച്ചടി നല്‍കി. ആദ്യം നൈറ്റ് വാച്ച്‌മാന്‍ ജസ്പ്രീത് ബുംറയെ (2) പുറത്താക്കിയ കമ്മിന്‍സ് പിന്നാലെ ചേതേശ്വര്‍ പൂജാര (0), വിരാട് കോലി (4) എന്നിവരെ മടക്കി. തന്റെ ആദ്യ ഓവറില്‍ തന്നെ മായങ്ക് അഗര്‍വാളിനെയും (9) അജിങ്ക്യ രഹാനെയേയും (0) മടക്കിയ ജോഷ് ഹെയ്‌സല്‍വുഡും ഇന്ത്യയെ ഞെട്ടിച്ചു.

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ 53 റണ്‍സിന്റെ വിലപ്പെട്ട ലീഡ് സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സെന്ന നിലയിലായിരുന്നു. നാലു റണ്‍സെടുത്ത പൃഥ്വി ഷായുടെ വിക്കറ്റാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. മായങ്ക് അഗര്‍വാള്‍, ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരാണ് ക്രീസില്‍. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 244ന് എതിരേ ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 191 റണ്‍സിന് പുറത്തായിരുന്നു.

99 പന്തില്‍ നിന്ന് 10 ഫോറുകളടക്കം 73 റണ്‍സോടെ പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ടിം പെയ്‌നാണ് ഓസീസ് സ്‌കോര്‍ 191ല്‍ എത്തിച്ചത്. 119 പന്തുകള്‍ നേരിട്ട് 47 റണ്‍സെടുത്ത മാര്‍നസ് ലബുഷെയ്ന്‍ മാത്രമാണ് പിന്നീട് ഇന്ത്യന്‍ ബൗളിങ്ങിനു മുന്നില്‍ പിടിച്ചു നിന്നത്. ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ മോശം പ്രകടനം ഇല്ലായിരുന്നെങ്കില്‍ 100 റണ്‍സിനു മുകളിലുള്ള ലീഡ് ഇന്ത്യ സ്വന്തമാക്കുമായിരുന്നു. നാലു വിക്കറ്റെടുത്ത ആര്‍. അശ്വിനാണ് ഓസീസിനെ തകര്‍ത്തത്. ഉമേഷ് യാദവ് മൂന്നു വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ജസ്പ്രീത് ബുംറ രണ്ടു വിക്കറ്റ് വീഴ്ത്തി. എടുത്തുപറയത്തക്ക കൂട്ടുകെട്ടുകളൊന്നും തന്നെ ഓസീസ് ഇന്നിങ്‌സിലുണ്ടായില്ല. മാത്യു വെയ്ഡ് (8), ജോ ബേണ്‍സ് (8), സ്റ്റീവ് സ്മിത്ത് (1), ട്രാവിസ് ഹെഡ് (7), കാമറൂണ്‍ ഗ്രീന്‍ (11), പാറ്റ് കമ്മിന്‍സ് (0), മിച്ചല്‍ സ്റ്റാര്‍ക്ക് (15), നഥാന്‍ ലിയോണ്‍ (10), ഹെയ്‌സല്‍വുഡ് (8) എന്നിവരാണ് പുറത്തായത്.

Related Articles

Back to top button