IndiaKeralaLatest

ജ്യൂസ് ഏതുമാവട്ടെ ലത്തീഫിന്റെ കടയില്‍ 20 രൂപ മാത്രം

“Manju”

ആലപ്പുഴ: പാരമ്പര്യം കൈവിടാത്ത ലത്തീഫിന്റെ കടയിലെ ജ്യൂസിന് 20 രൂപ നല്‍കിയാല്‍ മതി. ആലപ്പുഴ എസ്.ഡി.വി സ്കൂളിന് സമീപത്തെ റോഡരികിലെ കടയില്‍ രുചിഭേദമില്ലാതെ ഇഷ്ടപ്പെട്ട എല്ലാത്തരം ജ്യൂസും ഇതേവിലക്ക് കിട്ടും. കടയുടമ ചാത്തനാട് ഫാത്തിമ മന്‍സില്‍ ലത്തീഫ് (58) പറയും ഇതിനുപിന്നിലെ കഥ.
40വര്‍ഷം മുമ്പ് പിതാവ് പരേതനായ അബ്ദുല്‍ഖാദര്‍ മോരുംവെള്ളവുമായി തുടങ്ങിവെച്ച കച്ചവടമാണിത്. അന്ന് മുതല്‍ ദാഹിച്ച്‌ വലഞ്ഞ് വരുന്നവര്‍ക്ക് നല്‍കുന്ന ശീതളപാനീയങ്ങള്‍ക്ക് അമിതലാഭം വാങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചു. ഈ കാലയളവില്‍ പഴവര്‍ഗങ്ങള്‍ക്കും മറ്റും വില കൂടിയിട്ടും അതൊന്നും കച്ചവടത്തെ ബാധിച്ചിട്ടില്ല. അഞ്ചുവര്‍ഷമായി 20 രൂപക്കാണ് എല്ലാത്തരം ജ്യൂസും വില്‍ക്കുന്നത്.
സ്കൂളും ആള്‍ത്തിരക്കും കുറവായതിനാല്‍ കച്ചവടത്തില്‍ നേരിയ കുറവുണ്ട്. എന്നാലും ദാഹിച്ചെത്തുന്നവരുടെ ആത്മസംതൃപ്തിയും വിലകുറവാണെന്നറിയുമ്പോള്‍ മുഖത്തു തെളിയുന്ന സന്തോഷവുമാണ് പ്രധാനം. ചിലര്‍ കുടുംബസമേതവും അല്ലാതെയും പതിവ് തെറ്റിക്കാതെ ജ്യൂസ് തേടിയെത്താറുണ്ട്. തിരക്കേറിയ സമയങ്ങളില്‍ ദിവസേന 7000 രൂപവരെ വില്‍പനയുണ്ടായിരുന്നു. ഇപ്പോഴത് 1500 രൂപയായി കുറഞ്ഞിട്ടും കച്ചവടത്തില്‍ ഇതുവരെ നഷ്ടമുണ്ടായിട്ടില്ല. തിരക്കേറുമ്പോള്‍ സഹായത്തിന് സഹോദരന്‍ ഹുസൈനും ഒപ്പമുണ്ടാകും.

Related Articles

Back to top button