സിന്ധുമോൾ. ആർ
കോഴിക്കോട്ട് ഒരാള്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. രോഗം സ്ഥിരീകരിച്ചത് ഫറോക്ക് നഗരസഭയില്‍ കല്ലമ്പാറയിലെ ഒന്നര വയസുകാരനാണ്. കഠിനമായ വയറു വേദനയെ തുടര്‍ന്ന് മൂന്ന് ദിവസം മുന്‍പ് കുട്ടിയെ ആശുപത്രിയില്‍ പ്രേവേശിപ്പിക്കുകയായിരുന്നു. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രോഗം സ്ഥിരീകരിക്കുന്നത് ഇവിടെ നടത്തിയ പരിശോധനയിലാണ്. നേരത്തെ ഒന്‍പത് പേര്‍ക്ക് കോഴിക്കോട് മായനാട് രോഗം സ്ഥിരീകരിച്ചിരുന്നു. മായനാട് കോട്ടാംപറമ്പ് ഭാഗത്തെ രണ്ടു കിണറുകളില്‍ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടതായാണ് പ്രാഥമിക വിവരം ഉള്ളത്.
നാലു ദിവസം കൂടെ അന്തിമ ഫലം ലഭിക്കാന്‍ കാത്തിരിക്കണം. ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം ഷിഗല്ല രോഗബാധയുടെ ഉറവിടം കണ്ടത്താന്‍ വിദഗ്ധ സമിതി സര്‍വേ തുടങ്ങിയിരുന്നു. നേരത്തെ ഷിഗല്ല റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ കോട്ടാംപറമ്ബ് മുണ്ടിക്കല്‍ താഴം പ്രദേശങ്ങളിലാണ്. ആരോഗ്യ വകുപ്പ്, നിലവില്‍ രോഗം നിയന്ത്രണ വിധേയമായെങ്കിലും രോഗ ഉറവിടം കണ്ടത്താനുള്ള ശ്രമത്തിലാണ്. ഇതിനായി പ്രദേശത്ത് ആരോഗ്യ വകുപ്പിലെ വിദഗ്ധ സമിതി ക്യാമ്ബ് ചെയ്ത് സര്‍വേ തുടങ്ങി.
മെഡിക്കല്‍ കോളജ് കമ്യൂണിറ്റി വിഭാഗം നടത്തിയ പഠനത്തിലെ പ്രാഥമിക റിപ്പോര്‍ട്ട്, വെള്ളത്തില്‍ നിന്നാണ് രോഗബാധ ഉണ്ടായതെന്നാണ്. എന്നാല്‍ എങ്ങനെ ഈ മേഖലയില്‍ ബാക്ടീരിയ എത്തി എന്നത് കണ്ടത്താന്‍ ആയിരുന്നില്ല. ഷിഗല്ല രോഗബാധയുമായി ബന്ധപ്പെട്ട പഠനത്തിന്റെ വിശദമായ റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിക്കുമെന്ന് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം അറിയിച്ചിരുന്നു.