‘എല്ലാവരും കൂടി കൊന്നു, ഇനി അടക്കാനും സമ്മതിക്കില്ലേ അച്ഛനേയും അമ്മയേയും സംസ്കരിക്കാന്‍ വീട്ടുവളപ്പില്‍ കുഴിയെടുത്ത് മകന്
നെയ്യാറ്റിന്‍കര: നെയ്യാറ്റിൻകരയിൽ കോടതി ഉത്തരവ് പ്രകാരം തർക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ.പോലീസിന്റെ മുന്നില്‍ വച്ച് പെട്രോള്‍ ദേഹത്തൊഴിച്ച് പൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്പിളിയുടേയും മൃതദേഹം താമസിക്കുന്ന വീട്ടുവളപ്പില്‍ തന്നെ സംസ്കരിക്കാന്‍ കുഴിയെടുത്ത് മകന്.
‘എല്ലാവരും കൂടി കൊന്നു, ഇനി അടക്കാനും സമ്മതിക്കില്ലേ എന്ന്’ പോലീസിനോട് പറഞ്ഞുകൊണ്ടായിരുന്നു മകന് കുഴിയെടുത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ കൊടിക്കുന്നില്‍ സുരേഷ് എംപി ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇരുവരും. രാജന് തിങ്കളാഴ്ച പുലര്‍ച്ചെയാണു മരിച്ചത്. വൈകിട്ട് രാജന്റെ മൃതദേഹം സംസ്കരിക്കുന്ന സമയത്താണ് അമ്പിളി മരിച്ച വാര്‍ത്തയും എത്തുന്നത്.