IndiaKeralaLatest

കേരളം ആവശ്യപ്പെട്ടത് അഞ്ച് ലക്ഷം കൊവിഡ് വാക്‌സിനുകൾ

“Manju”

തിരുവനന്തപുരം: ആദ്യഘട്ടത്തില്‍ കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത് അഞ്ച് ലക്ഷം കൊവിഡ് വാക്‌സിനുകള്‍. കൊവിഷീല്‍ഡ് തന്നെ ലഭ്യമാക്കണമെന്ന ആവശ്യവും സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചിട്ടുണ്ട്. കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുതലാണെന്നും വാക്‌സിന്‍ വിതരണത്തില്‍ പ്രഥമ പരിഗണന നല്‍കണമെന്നും സംസ്ഥാനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മൂന്നരലക്ഷത്തിലധികം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍‌, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആശ അങ്കണവാടി പ്രവര്‍ത്തകര്‍ ഇവര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കുക. ഇതിനൊപ്പം വയോജനങ്ങളേയും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ആദ്യഘട്ടത്തില്‍ അഞ്ച് ലക്ഷം ഡോസ് വാക്‌സിനുകളാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്.
ജീവിതശൈലി രോഗങ്ങളുടെ കൂടിയ കേരളത്തില്‍ മരണനിരക്ക് കുറച്ച്‌ നിര്‍ത്താനായതും വ്യാപനത്തിന്റെ തോത് വൈകിപ്പിക്കാനായതും ശാസ്ത്രീയമായ മാര്‍ഗങ്ങളിലൂടെയാണെന്നും നിലവിലെ അവസ്ഥയില്‍ രോഗ വ്യാപനം കൂടുമെന്നുളള മുന്നറിയിപ്പും കേന്ദ്രത്തെ സംസ്ഥാനം അറിയിച്ചു. പ്രതിദിന രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഏറ്റവും കൂടിയ കേരളത്തില്‍ രോഗ നിയന്ത്രണത്തിന് വാക്‌സിന്‍ അനിവാര്യമാണെന്ന കാര്യവും കണക്കുകള്‍ ഉദ്ധരിച്ച്‌ കേന്ദ്രം കേരളത്തെ അറിയിച്ചിട്ടുണ്ട്.
അതേസമയം, വാക്‌സിന്‍ വിതരണമെങ്ങനെ എന്നതില്‍ കേന്ദ്രം നിലപാട് വ്യക്കമാക്കിയിട്ടില്ല. വാക്‌സിന്‍ സൂക്ഷിക്കാനും വിതരണം ചെയ്യാനുമുളള എല്ലാ സംവിധാനങ്ങളും കേരളത്തില്‍ ലഭ്യമാണ്.

Related Articles

Back to top button