KeralaLatest

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിച്ചു

“Manju”

ഗ വ ർ ണ റു ടെ ന യ പ്ര ഖ്യാ പ ന പ്ര സം ഗം ആ രം ഭി ച്ചു; മു ദ്രാ വാ ക്യ വു മാ യി  പ്ര തി പ ക്ഷം; സ ഭ ബ ഹി ഷ്ക രി ച്ചു |

ശ്രീജ.എസ്

തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ടുള്ള ഗവര്‍ണര്‍ ജസ്റ്റീസ് ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ സഭയിലെത്തിയപ്പോള്‍ത്തന്നെ പ്രതിപക്ഷ ഭാഗത്തു നിന്നും സ്പീക്കര്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. സ്പീക്കര്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

പ്രതിപക്ഷ ബഹളം കാര്യമാക്കാതെ ഗവര്‍ണര്‍ നയ പ്രഖ്യാപന പ്രസംഗം വായിച്ചു തുടങ്ങി. പ്രതിപക്ഷ ബഹളം കൂടിയതോടെ തന്നെ ഭരണഘടനാ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ അനുവദിക്കണമെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടു. സഭയിലെ മര്യാദകള്‍ ഓര്‍മ്മിച്ചിച്ചുകൊണ്ട് അല്‍പ്പം പരുഷമായിട്ടു തന്നെയാണ് ഗവര്‍ണര്‍ തന്നെ പ്രസംഗം തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടത്.

ഇതിനിടയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുനേറ്റ് പ്രസംഗിക്കാന്‍ ശ്രമിച്ചെങ്കിലും ഗവര്‍ണര്‍ പ്രസംഗം തുടരുന്നതിനിടെ പ്രതിപക്ഷം ഒന്നടങ്കം മുദ്രാവാക്യം വിളികളോടെ സഭ വിട്ടു പുറത്തിറങ്ങി. പത്തു മിനിറ്റോളം മുദ്രാവാക്യം വിളിച്ച ശേഷമാണ് പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്.

Related Articles

Back to top button